നിർഭയ കേസിലെ പ്രതികളോട് അവസാനമായി കുടുംബാംഗങ്ങളെ കാണണമോ എന്ന് ജയിലധികൃതർ. നാലു പ്രതികളുടെയും വധശിക്ഷ ഈ വരുന്ന മാർച്ച് ഒന്നാം തീയതി നടപ്പിലാക്കാനിരിക്കേയാണ് തിഹാർ ജയിൽ അധികാരികൾ പ്രതികളായ നാലു പേരോടും കുടുംബാംഗങ്ങളെ അവസാനമായി കാണുന്നതിനെ പറ്റി ആരാഞ്ഞത്. പ്രതികളിൽ രണ്ടുപേരായ മുകേഷ് സിംഗ്, പവൻ ഗുപ്തയും തങ്ങളുടെ കുടുംബാംഗങ്ങളെ നേരത്തെ തന്നെ കണ്ടിരുന്നു. ഇതിനു മുൻപ് വധശിക്ഷ നടപ്പിലാക്കേണ്ട തീയതിയായ ഫെബ്രുവരി ഒന്നിനു മുൻപായിരുന്നു അത്. വീണ്ടും കുടുംബാംഗങ്ങളെ കാണണമോയെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.ബാക്കിയുള്ള രണ്ട് പ്രതികളായ അക്ഷയ് താക്കൂറിനോടും വിനയ് ശർമയോടുമാണ് കുടുംബാംഗങ്ങളെ കാണുന്നതിനെ പറ്റി ജയിൽ അധികൃതർ ചോദിച്ചത്.
2012 ഡിസംബർ 16-ന് ഡൽഹിയിൽ, ഓടിക്കൊണ്ടിരിക്കുന്ന ബസിനുള്ളിൽ വച്ച് പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും തൽഫലമായി വിദ്യാർത്ഥിനി കൊല്ലപ്പെടുകയും ചെയ്തതിന് പ്രതികളെ മാർച്ച് 1 ന് പുലർച്ചെ 6 മണിക്ക് തൂക്കിക്കൊല്ലും.
Discussion about this post