കമ്മ്യൂണിസ്റ്റ് നേതാവും ബിഹാറിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവനുമായ കൊടും ഭീകരൻ അരവിന്ദ് യാദവിന്റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടി.കള്ളപ്പണം വെളുപ്പിക്കലുമായി ഇയാൾക്കുള്ള ബന്ധത്തിന്റെ പേരിൽ നടത്തിയ റെയ്ഡിൽ,വാഹനങ്ങളും വസ്തുവകകളുമടക്കം ഒന്നേകാൽ കോടി രൂപയുടെ സ്വത്തുക്കളാണ് എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തത്.ബീഹാറിലെ പല പോലീസ് സ്റ്റേഷനുകളിലായി അറുപതിലധികം കേസുകളുണ്ട് ഇയാളുടെ പേരിൽ.
മറ്റു വരുമാനമാർഗ്ഗങ്ങൾ ഒന്നുമില്ലെങ്കിലും, ഇയാളുടെ കുടുംബാംഗങ്ങളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിൽ വൻതുകകൾ നിക്ഷേപിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ കൂടെ, മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനാൽ, നിരവധി അന്വേഷണ ഏജൻസികൾ യാദവിനെ കുടുക്കാൻ വല വിരിച്ചിട്ടുണ്ട്.
Discussion about this post