പള്ളി പണിയാൻ അനുവദിച്ചു കിട്ടിയ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ പദ്ധതികൾ പ്രഖ്യാപിച്ച് സുന്നി വഖഫ് ബോർഡ്. അയോധ്യയിലെ രാമജന്മഭൂമിയുമായി ബന്ധപ്പെട്ട കേസിൽ, സുപ്രീംകോടതി ബോർഡിന് അനുവദിച്ച 5 ഏക്കർ ഭൂമിയിൽ പലവിധ സംരംഭങ്ങൾ പടുത്തുയർത്തും. ഉത്തർപ്രദേശിൽ അയോധ്യ ജില്ലയിലെ ധനിപ്പൂർ ഗ്രാമത്തിലാണ് സുപ്രീം കോടതി ഭൂമി അനുവദിച്ചു കൊടുത്തത്.
5 ഏക്കർ ഭൂമിയിൽ,ഒരു മുസ്ലിം പള്ളി,ഇൻഡോ-ഇസ്ലാമിക് ഗവേഷണ കേന്ദ്രം,ലൈബ്രറി,ആശുപത്രി എന്നീ സംരംഭങ്ങളാരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സുന്നി വഖഫ് ബോർഡ് പ്രഖ്യാപിച്ചു.തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് ബോർഡ് അംഗങ്ങൾ ഈ തീരുമാനം അറിയിച്ചത്.
Discussion about this post