വാർദ്ധക്യം ബാധിച്ച കൊറോണ രോഗബാധിതരിലാണ് കൊറോണ വൈറസ് ഏറ്റവും മാരകമെന്ന് ലോകസാമ്പത്തിക ഫോറം പുറത്തു വിട്ട റിപ്പോർട്ട് പറയുന്നു.റിപ്പോർട്ട് പ്രകാരം, വൃദ്ധരിലാണ് ഏറ്റവും ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്.
ചൈനയുടെ, രോഗ പ്രതിരോധനിയന്ത്രണ കേന്ദ്രം ഇടയ്ക്ക് ഒരു പഠന റിപ്പോർട്ട് പുറത്തു വിട്ടിരുന്നു.44,672 സ്ഥിരീകരിച്ച കൊറോണ ബാധിതർ അടക്കം 72,314 രോഗികളുടെ പഠന വിവരങ്ങളടങ്ങിയ നിരീക്ഷണങ്ങളിൽ നിന്നും വ്യക്തമായത് പ്രായം കൂടുംതോറും കൊറോണ ബാധിച്ചവരിൽ മരണനിരക്ക് കൂടുന്നു എന്നാണ്.
പിഞ്ചു കുട്ടികൾക്ക് വരെ രോഗം ബാധിച്ചിട്ടുണ്ട്. എന്നാൽ, ഒമ്പത് വയസ്സിനു താഴെയുള്ള രോഗബാധിതരിൽ ആർക്കും ഒരു മരണം പോലും സംഭവിച്ചിട്ടില്ല.10-19 പ്രായത്തിന് ഇടയ്ക്കുള്ള കൗമാരക്കാരായ രോഗികളിൽ മരണ നിരക്ക് 0.2 ശതമാനമാണ്.20-നും 29-നും, 29-39 വയസ്സിന്റെ കാലഘട്ടത്തിനിടക്കുള്ള യുവാക്കളിലും മരണ നിരക്ക് 0.2 ശതമാനം തന്നെ. എന്നാൽ 40 വയസ്സ് കഴിഞ്ഞതോടുകൂടി അതു കൂടുന്നതായാണ് കാണുന്നത്.40-49 വയസ്സിന് ഇടയ്ക്കുള്ളവരിൽ 0.4 ശതമാനമായി മരണനിരക്ക് വർധിച്ചിരിക്കുന്നു.50- 59 പ്രായത്തിനിടയിലുള്ള രോഗബാധിതരിൽ 1.3% മരണപ്പെട്ടിട്ടുണ്ട്.
60-69 വയസ്സിന്റെ ഇടയിലുള്ള കൊറോണ രോഗികളിൽ മരണ നിരക്ക് 3.6 ആണ്.എന്നാൽ, 70-79 പ്രായമുള്ള വൃദ്ധരായ കൊറോണ രോഗികളിൽ കുത്തനെ ഉയർന്ന് 8% ആയാണ് മരണ നിരക്ക്.അവിടന്നങ്ങോട്ട് എൺപത് വയസു മുതലുള്ള രോഗികൾക്കിടയിൽ വീണ്ടും കുതിച്ചുയർന്ന് 14.8 ശതമാനത്തിലാണ് മരണനിരക്ക് സ്ഥിതിചെയ്യുന്നത്. ഈ കണക്കുകളിൽ കൂടി പഠനങ്ങൾ സൂചിപ്പിക്കുന്നത് വൃദ്ധരായ കൊറോണ രോഗബാധിതരിൽ മരണനിരക്ക് വളരെ ഉയരെയാണെന്നാണ്.
Discussion about this post