കശ്മീരിൽ ഭീകരരുമായി കനത്ത ഏറ്റുമുട്ടൽ നടക്കുന്നു. ഷോപ്പിയാൻ മേഖലയിലെ ഖ്വാജാപുര റെബാൻ ഭാഗത്താണ് സൈന്യവും ഭീകരരുമായി പൊരിഞ്ഞ പോരാട്ടം നടക്കുന്നത്. തുടർന്നു കൊണ്ടിരിക്കുന്ന, വെടിവെപ്പിൽ ഇതുവരെ രണ്ട് പേരെ സൈന്യം വധിച്ചിട്ടുണ്ട്.
ഖ്വാജാപുര മേഖലയിൽ, ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വ്യക്തമായ വിവരം ലഭിച്ചതോടെ സൈന്യം പ്രദേശം വളയുകയായിരുന്നു.തങ്ങൾ അകപ്പെട്ടു എന്ന് മനസ്സിലായതോടെ ഭീകരർ സൈന്യത്തിന് നേരെ ആക്രമണം തുടങ്ങി.തുടർന്ന്,സൈനികർ നടത്തിയ തിരിച്ചടിയിലാണ് രണ്ടു പേർ കൊല്ലപ്പെട്ടത്. ജമ്മുകാശ്മീർ പോലീസും, സിആർപിഎഫ് ടീമും, രാഷ്ട്രീയ റൈഫിൾസും ചേർന്ന് നടത്തുന്ന സംയുക്ത ഓപ്പറേഷനാണിത്.
പുൽവാമ ഭീകരാക്രമണത്തിന് ശേഷം, ഭീകരർക്കു നേരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് സൈന്യവും അർധസൈനിക വിഭാഗങ്ങളും കശ്മീരിൽ സ്വീകരിക്കുന്നത്.
Discussion about this post