ചെന്നെെ: ഏറെ നാളുകളായി രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഗൗരവകരമായി ആലോചിക്കുന്നുവെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ വ്യക്തത വരുത്തി രജനീകാന്ത്. മോശമായ ഭരണ സംവിധാനത്തെ നന്നാക്കണമെന്നും അദ്ദേഹം പറഞ്ഞു.
“രാഷ്ട്രീയ പാര്‍ട്ടി പ്രവേശനത്തെ കുറിച്ച് ഏറെ നാളായി ആലോചിക്കുന്നു. ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നിങ്ങനെ രണ്ട് അസുരശക്തികളാണ് ഭരിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ഈ പാര്‍ട്ടികള്‍ രംഗത്തു വരുന്നതെന്നും, പണബലവും ആള്‍ബലവുമുള്ള” പാര്‍ട്ടിയാണെന്നും രജനീകാന്ത് വിമര്‍ശിച്ചു.
“മുഖ്യമന്ത്രിയാകണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. വിരമിച്ച ഉദ്യോഗസ്ഥരെ അടക്കം രാഷ്ട്രീയത്തില്‍ കൊണ്ടുവരും. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ വിദഗ്ധസമിതി രൂപീകരിക്കും. നിലവിലെ രാഷ്ട്രീയവും വ്യവസ്ഥയും മാറണം. മാറ്റം ജനങ്ങളുടെ മനസിലുണ്ടാകണം. പാര്‍ട്ടി പ്രസിഡന്റിന് ഭരണത്തില്‍ ഇടപെടാനാകില്ല. അധികാര സ്ഥാനങ്ങളിലുള്ളവര്‍ 50 വയസ് കഴിഞ്ഞവരാണ്. പാര്‍ട്ടിയില്‍ യുവരക്തം വേണം. പ്രായ പരിധിയും വിദ്യാഭ്യാസ യോഗ്യതയും പ്രധാനമാണ്. ഭരണസംവിധാനം പൂര്‍ണമായും അധപതിച്ചിരിക്കുന്നു”.-രജനീകാന്ത് പറഞ്ഞു.
അതേസമയം, രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ച് വാർത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കിയില്ല.
Discussion about this post