ബിജെപിയിൽ ചേർന്നതിനുശേഷം മുൻ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആദ്യമായി മധ്യപ്രദേശ് സന്ദർശിക്കുന്നു. തങ്ങളുടെ നേതാവിനെ കൂറ്റൻ റാലിയുടെ അകമ്പടിയോടെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുകയാണ് സിന്ധ്യയുടെ അണികൾ.
മാർച്ച് 26ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കൂടി വേണ്ടിയാണ് സിന്ധ്യ മധ്യപ്രദേശിൽ എത്തുന്നത്. ഭോപ്പാലിൽ ഉള്ള ബിജെപി യൂണിറ്റ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. തുടർച്ചയായി നാലു തവണ ലോക്സഭയിൽ എം.പി ആയിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ഇതാദ്യമായാണ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം കൊടുക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെ സിന്ധ്യ ഭോപ്പാൽ വിമാനത്താവളത്തിലെത്തും. അവിടെ നിന്നും റാലിയുടെ അകമ്പടിയോടുകൂടി ബിജെപി ആസ്ഥാനത്തേക്ക് യാത്ര തിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Discussion about this post