നിർഭയ കൂട്ടബലാത്സംഗ കേസിൽ വധശിക്ഷ നടപ്പാക്കുന്നതിന് മുൻപുള്ള മണിക്കൂറുകളിൽ, പ്രതികൾ നിയന്ത്രണം വിട്ടു കരഞ്ഞിരുന്നുവെന്ന് തിഹാർ ജയിൽ അധികൃതർ.വധശിക്ഷക്ക് വിധേയനായ 4 പ്രതികളും കർശന നിരീക്ഷണത്തിലായിരുന്നു. എന്തെങ്കിലും നാടകം കളിക്കുകയോ, ശ്രദ്ധ തിരിക്കുകയോ ചെയ്ത് ആത്മഹത്യ ചെയ്യാനുള്ള ശ്രമങ്ങൾ നടത്താതിരിക്കാൻ ജയിലധികൃതരും അതീവ ശ്രദ്ധ പുലർത്തിയിരുന്നു.
മരണം വരെ തൂക്കിലേറ്റുക എന്ന ശിക്ഷാവിധിയിൽ മരണം ഉറപ്പുവരുത്തേണ്ടതുണ്ട്. പുലർച്ചെ കൃത്യം 5:30 ന് ബിഹാർ ജയിലിലെ മൂന്നാം നമ്പർ മുറിയിൽ വധശിക്ഷ നടപ്പിലാക്കിയ ജയിലധികൃതർ, മരണം ഉറപ്പാക്കാൻ വേണ്ടി അരമണിക്കൂർ കൂടി കഴിഞ്ഞിട്ടേ പ്രതികളുടെ ദേഹങ്ങൾ തൂക്കുകയറിൽ നിന്നെ താഴെയിറക്കിയുള്ളൂ.
രാത്രിയിൽ ഉറങ്ങാതെ, പുലർച്ചെശിക്ഷ നടപ്പിലാക്കുന്നതിന് മുൻപ് കുളിക്കാതെ, പ്രഭാതഭക്ഷണം നിരസിച്ചാണ് പ്രതികൾ തൂക്കിലേറിയത്.ഈ സമയം, ജയിലിനുപുറത്ത് നിരവധി സന്നദ്ധ സംഘടനകളിലെ പ്രവർത്തകരും പൊതുജനങ്ങളും മധുരം വിളമ്പി ആഘോഷിക്കുകയായിരുന്നു.
Discussion about this post