തിരുവനന്തപുരം: കാസര്‍ഗോഡ് 34 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാഹചര്യങ്ങള്‍ നേരിടാന്‍ അവിടെയുള്ള മെഡിക്കല്‍ കോളജ് പ്രവര്‍ത്തനക്ഷമമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുമെന്നും മറ്റു സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി കൊറോണ ആശുപത്രിയാക്കും. 200 കിടക്കകള്‍, 40 ഐസിയു കിടക്കള്‍, 15 വെന്റിലേറ്റര്‍ എന്നീ സൗകര്യങ്ങള്‍ ഇവിടെയുണ്ട്. ഇവിടെ ടെസ്റ്റിംഗ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് ആശുപത്രിയെ കൊറോണ ആശുപത്രിയാക്കും. റാപ്പിഡ് ടെസ്റ്റ് നടത്താന്‍ അനുമതി ലഭിച്ചാലുടന്‍ പരിശോധന തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
രോഗബാധയുള്ള വിദേശരാജ്യങ്ങളില്‍നിന്നു വരുന്നവര്‍, പ്രത്യേകിച്ച് ഗള്‍ഫില്‍ നിന്നു വരുന്നവര്‍, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ കഴിഞ്ഞവര്‍ തുടങ്ങിവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. അത് അവരുടെ രക്ഷയ്ക്കും സമൂഹത്തിന്റെ രക്ഷയ്ക്കും പ്രധാനമാണ്. തൊണ്ടവേദന, പനി ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ കൊറോണ ആശുപത്രിയുമായി ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വിദേശത്തുനിന്നു വന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും അവരുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തില്‍ കഴിയണം. പ്രായമായവര്‍ മറ്റുള്ളവരുമായി അധികം സമ്പര്‍ക്കം പുലര്‍ത്തേണ്ടതില്ല. പ്രമേഹം, രക്തസമ്മര്‍ദം, അര്‍ബുദം, വൃക്കരോഗം എന്നിവയ്ക്കു ചികിത്സ തേടുന്നവര്‍ മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കണം. കാരണം ഇപ്പോള്‍ കാണുന്നവര്‍ക്കു രോഗം കാണില്ല, പക്ഷേ മറ്റുള്ളവര്‍ക്കു രോഗം സംഭാവന ചെയ്യാന്‍ അവര്‍ക്കു കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം ഇന്ന് മാത്രം സംസ്ഥാനത്ത് 39 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഏതു സാഹചര്യത്തെയും നേരിടാൻ നമ്മൾ തയ്യാറാകണമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. പുതിയതായി രോഗ സ്ഥിരീകരണം നടത്തിയ രോഗികൾ, നിരവധി പേരുമായി സമ്പർക്കം പുലർത്തിയവരാണ് എന്നും പറഞ്ഞ മുഖ്യമന്ത്രി, നിലവിൽ, സ്ഥിതി കൂടുതൽ ഗുരുതരമാണെന്ന തിരിച്ചറിവ് എല്ലാവർക്കും വേണമെന്നും ഓർമിപ്പിച്ചു.
Discussion about this post