തിരുവനന്തപുരം: ചികിത്സയ്ക്കായി അതിര്‍ത്തി കടന്നെത്തുന്നവര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. പ്രസവത്തിന് എത്തുന്ന ഗര്‍ഭിണികള്‍ക്ക് ആരോഗ്യവിവരങ്ങള്‍ അടങ്ങുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ചികിത്സക്കായി പോകുന്ന സ്ഥലത്തെ ജില്ലാകലക്ടര്‍ക്ക് യാത്രാനുമതിക്കായി ഇമെയില്‍ വഴി മുന്‍കൂട്ടി അപക്ഷിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
അതിര്‍ത്തി കടന്നാല്‍ ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് യാത്രാപാസ് വാങ്ങിയേ യാത്ര തുടരാനാകൂ. വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നു പേരില്‍ കൂടാന്‍ പാടില്ല. മറ്റ് ചികില്‍സയ്ക്കായി എത്തുന്നവര്‍ക്കും നിബന്ധനകള്‍ ബാധകമാണെന്നും നിർദ്ദേശത്തിൽ പറയുന്നു.
മരണാനന്തര ചടങ്ങുകള്‍ക്ക് എത്തുന്നവര്‍ അതത് സ്ഥലത്തുനിന്നുള്ള വാഹനപാസും സത്യവാങ് മൂലവും കയ്യില്‍ കരുതിയിരിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കി.
Discussion about this post