പ്രവാസികൾക്ക് തിരിച്ചടിയായി ഒമാൻ സർക്കാരിന്റെ തീരുമാനം.കോവിഡ് രോഗബാധ പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ, വിദേശ തൊഴിലാളികളെ പിരിച്ചു വിടാൻ ഒമാൻ സർക്കാർ കമ്പനികൾക്ക് അനുമതി നൽകി.
പ്രതിസന്ധിയിലായ കമ്പനി ഉടമകൾക്ക് വിദേശ തൊഴിലാളികളെ പിരിച്ചു വിടാൻ സമ്പൂർണ സ്വാതന്ത്ര്യം നൽകുന്നതിനോടൊപ്പം, അവരുടെ മുഴുവൻ ആനുകൂല്യങ്ങളും നൽകണമെന്നും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.പ്രതിസന്ധിയിലായ കമ്പനി ഉടമസ്ഥർക്ക് തൊഴിലാളികളുടെ സമ്മതത്തോടു കൂടി മൂന്നു മാസത്തെ ശമ്പളം കുറയ്ക്കാമെന്നും സുപ്രീം കമ്മിറ്റിയുടെ ഉത്തരവിൽ പറയുന്നു. തൊഴിലാളികളുടെ ജോലി സമയത്തിൽ കുറവ് വരുത്തി അതിന്റെ അനുപാതത്തിൽ ശമ്പളം കുറയ്ക്കാനാണ് അനുമതി. പൂട്ടിക്കിടക്കുന്ന കമ്പനികളിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയുള്ള വാർഷിക അവധി നൽകാനും അനുവാദമുണ്ട്.മലയാളികളായ പ്രവാസികളെ അടക്കം ഈ തീരുമാനം സാരമായി ബാധിക്കും.
Discussion about this post