തിരുവനന്തപുരം: ശമ്പളം പിടിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഓര്‍ഡിനന്‍സിന് അംഗീകാരം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓർഡിനൻസിൽ ഒപ്പിട്ടു. ഇതോടെ ഓര്‍ഡിനന്‍സിന് അംഗീകാരം ലഭിച്ചു. ഹൈക്കോടതി വിധി മറികടക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്.
ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തെങ്കിലും ഓര്‍ഡിനന്‍സുമായി മുന്നോട്ട് പോകാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. ഇതോടെ ആറുദിവസത്തെ ശമ്പളം പിടിച്ചു വെച്ച് ബാക്കി തുക മെയ് മാസം നാലു മുതൽ നൽകി തുടങ്ങും.
ഇതോടൊപ്പം തദ്ദേശ വാർഡ് ഓർഡിനൻസിനും ഗവർണർ അംഗീകാരം നൽകി. തെരഞ്ഞെടുപ്പ് വാർഡ് വിഭജിക്കാതെയാണ് ഓർഡിനൻസിന് അംഗീകാരം നൽകിയത്.
Discussion about this post