നിരോധനം നീക്കാൻ വേണ്ടി മാപ്പ് പറഞ്ഞിട്ടില്ലെന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ വാദം പൊളിയുന്നു. പ്രക്ഷേപണം നിരോധിച്ചപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് മാപ്പുപറഞ്ഞ വിവരാവകാശ രേഖ പുറത്ത്. ഡൽഹി കലാപത്തെ തുടർന്ന് ഏകപക്ഷീയമായ വാർത്ത നൽകി ജനങ്ങൾക്കിടയിൽ വിദ്വേഷം വളരെ തക്കവണ്ണം വാർത്ത പ്രക്ഷേപണം ചെയ്തതിനാൽ മീഡിയവൺ ചാനലിനൊപ്പം ഏഷ്യാനെറ്റ് ന്യൂസ് കേന്ദ്രസർക്കാർ രണ്ടു ദിവസത്തേക്ക് നിരോധിച്ചിരുന്നു.പിന്നീട് പുനസംപ്രേഷണം ആരംഭിക്കാൻ തങ്ങൾ മാപ്പു പറഞ്ഞില്ലെന്ന നിലപാടായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് ആവർത്തിച്ചിരുന്നത്. എന്നാൽ നിരുപാധികം ഏഷ്യാനെറ്റ് മാപ്പ് പറഞ്ഞതോടെയാണ് പ്രക്ഷേപണ മന്ത്രാലയം നിരോധന കാലയളവ് ആറ് മണിക്കൂറായി കുറച്ച് കൊടുത്തതെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖയാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്
Discussion about this post