കോവിഡ് മഹാമാരി ലോകമൊട്ടാകെ ദുരന്തം വിതയ്ക്കുന്നതിനിടയിലും മിസൈൽ പരീക്ഷണശാലയുടെ നിർമ്മാണം ഉത്തരകൊറിയയിൽ പുരോഗമിക്കുന്നുവെന്ന് അമേരിക്ക.അമേരിക്കൻ വിദഗ്ധനായ ജോസഫ് ബെർമുഡെസാണ് ഇക്കാര്യം വിശദീകരിച്ചുകൊണ്ട് യു.എസ് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന് റിപ്പോർട്ട് അയച്ചത്.പ്യോങ്യാങിന് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന മിസൈൽ വിക്ഷേപണ കേന്ദ്രം ഇത്രയും കാലം ഗോപ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും ജോസഫ് വെളിപ്പെടുത്തുന്നു. ഭൂഖണ്ഡാന്തര മിസൈലുകളാണ് ഇവിടെ ഉത്തരകൊറിയ പരീക്ഷിക്കാൻ ഉദ്ദേശിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പരീക്ഷണശാലയുടെ നിർമ്മാണം അതിന്റെ അവസാന ഘട്ടത്തിലാണെന്നും റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു.
ഒരു ഭൂഖണ്ഡത്തിൽ നിന്നും മറ്റൊരു ഘട്ടത്തിലേക്ക് തൊടുക്കാൻ കഴിയുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾക്ക് 5500 കിലോമീറ്ററാവണം ഏറ്റവും കുറഞ്ഞ പ്രഹരപരിധി. നിഷ്പ്രയാസം ന്യൂയോർക്ക് വരെ തകർത്തു കളയാവുന്ന ഭൂഖണ്ഡാന്തര മിസൈലുകൾ ഉത്തരകൊറിയയുടെ പക്കലുണ്ട്.
Discussion about this post