ഡൽഹി : സുപ്രീം കോടതിയിൽ നിന്ന് വിരമിക്കുന്ന ജസ്റ്റിസ് ദീപക് ഗുപ്തക്ക് വീഡിയോ കോൺഫറൻസിലൂടെ യാത്രയയപ്പ് നൽകി.ഇത് പോലൊരു യാത്രയയപ്പ് സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഇതാദ്യമാണ്.
യാത്രയയപ്പ് ചടങ്ങിൽ, ഒരു ജഡ്ജിയുടെ വിശുദ്ധ പുസ്തകം ഭരണഘടനയാണെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു.ഒരു ജഡ്ജിയുടെ അവസാന വാക്ക് ഭരണഘടനയാണെന്നും, കോടതിയിലെത്തി കഴിഞ്ഞാൽ ജാതിയും മതവും വിശ്വാസവുമൊന്നും ഭരണഘടനെയെക്കാൾ പ്രാധാന്യമുള്ളതായി ഒരു ജഡ്ജി കണക്കാക്കുകയില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോടതിമുറിയിലെ ബൈബിളും, ഗീതയും, ഖുറാനുമൊക്കെ ഭരണഘടനയാണെന്ന് പറഞ്ഞ് കൊണ്ടാണ് ജസ്റ്റിസ് ദീപക് ഗുപ്ത അദ്ദേഹത്തിന്റെ വാക്കുകൾ അവസാനിപ്പിച്ചത്.ജസ്റ്റിസ് ദീപക് ഗുപ്ത സുപ്രീം കോടതിയിലുണ്ടായിരുന്നത് 3 വർഷമാണ്.രാജ്യദ്രോഹ കുറ്റം ചുമത്താനുള്ള നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായി പോരാടിയ ജഡ്ജി കൂടിയാണ് ജസ്റ്റിസ് ദീപക് ഗുപ്ത.
Discussion about this post