കൊൽക്കത്ത: പശ്ചിമബംഗാളിലെ ഹിന്ദു ന്യൂനപക്ഷ മേഖലകളിൽ കൊറോണ ദുരിതത്തിനിടയിലും കലാപവും കൊള്ളയും നടക്കുന്നതായി റിപ്പോർട്ടുകൾ. ട്വിറ്ററിലൂടെ രാജ്യസഭ എം.പിയും പ്രശസ്ത പത്രപ്രവർത്തകനുമായ സ്വപൻ ദാസ് ഗുപ്തയടക്കമുള്ളവർ കലാപത്തിന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. തെലിനിപ്പാറയെന്ന പ്രദേശം മുഴുവനും കലാപകാരികൾ അഗ്നിക്കിരയാക്കിയിട്ടുണ്ട്. പോലീസ് ഇതിനെതിരെ കാര്യമായ നടപടിയൊന്നും എടുത്തിട്ടില്ലായെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഹിന്ദു ഉന്മൂലനമാണ് കലാപകാരികളുടെ ഉദ്ദേശമെന്നാണ് പ്രാഥമിക നിഗമനം.വിവരങ്ങളും വീഡിയോ ദൃശ്യങ്ങളുമടക്കമുള്ള തെളിവുകളും നൽകിയിട്ടും പ്രദേശത്തെ പോലീസ് കമ്മീഷണറായ ഹുമയൂൺ കബീർ നടപടിയെടുത്തില്ലെന്ന പരാതിയുമായി ഇപ്പോൾ ബിജെപി എം.പി ലോക്കറ്റ് ചാറ്റർജിയും രംഗത്ത് വന്നിട്ടുണ്ട്. നിലവിലെ കലാപം ആസൂത്രിതമാണെന്നും പോലീസുകാർക്ക് കലാപത്തെക്കുറിച്ച് മുൻപേ അറിവുണ്ടായിരുന്നുവെന്നും, വളരെ വൈകിയാണ് അവരിടപെട്ടതെന്നും ബിജെപി ആരോപിച്ചു.
Discussion about this post