ന്യൂഡൽഹി : ആദ്യത്തെ നാല് റഫേൽ യുദ്ധവിമാനങ്ങൾ ജൂലൈ അവസാനത്തോട് കൂടി ഇന്ത്യയിലേക്കെത്തും.മെയ് മാസത്തിലായിരുന്നു വിമാനങ്ങൾ ശരിക്കും എത്തേണ്ടിയിരുന്നത്.ഫ്രാൻസിലും ഇന്ത്യയിലും കോവിഡ് -19 വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് വിമാനങ്ങൾ വരാൻ വൈകുന്നത്.മൂന്ന് ട്വിൻസീറ്റർ വിമാനവും ഒരു സിംഗിൾ സീറ്റർ വിമാനവുമാണ് ജൂലൈയിൽ അംബാല എയർ ബേസിൽ എത്തിച്ചേരുക. ആർ.ബി സീരീസിൽ തുടങ്ങുന്ന നമ്പറുകളാണ് വിമാനത്തിന് നൽകുക.
ഇന്ത്യയുടെ റഫേൽ കരാർ നടപ്പിൽ വരുത്തുന്നതിന് മുൻകൈയെടുത്ത എയർഫോഴ്‌സ് ചീഫ് ആർ.കെ ബദൗരിയയോടുള്ള ബഹുമാനാർത്ഥമാണ് ഈ സീരീസിലുള്ള നമ്പറുകൾ വിമാനത്തിന് നല്കുന്നത്.ഇന്ത്യയും ഫ്രാൻസും 60,000 കോടി രൂപയുടെ റഫേൽ കരാർ 2016 സെപ്റ്റംബറിലാണ് ഒപ്പ് വെച്ചത്.ഇതനുസരിച്ച്, ഇന്ത്യയിലേക്കെത്താൻ പോവുന്നത് 36 റഫേൽ യുദ്ധവിമാനങ്ങളാണ്.
Discussion about this post