തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. എല്ലാവരും പുറത്തു നിന്നും വന്നവരാണ്. 14 പേർ വിദേശത്തു നിന്നും വന്നവരും പത്തുപേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരുമാണ്. എട്ടു പേർ രോഗമുക്തി നേടി.
മലപ്പുറം- അഞ്ച്, കണ്ണൂര്‍- നാല്, കോട്ടയം, തൃശൂര്‍- മൂന്നു പേര് വീതം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ- രണ്ട് വീതം, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ്- ഒന്നു വീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇതില്‍ 14 പേര് വിദേശത്തു നിന്നും (യു എ ഇ- എട്ട്, കുവൈത്ത്- നാല്, ഖത്വര്‍- ഒന്ന്, മലേഷ്യ- ഒന്ന്), 10 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര- അഞ്ച്, തമിഴ്നാട്- മൂന്ന്, ഗുജറാത്ത്- ഒന്ന്, ആന്ധ്രപ്രദേശ്- ഒന്ന്) വന്നതാണ്.
രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. വയനാട് ജില്ലയില്‍ നിന്നും അഞ്ചു പേരുടെയും (ഒരാള്‍ മലപ്പുറം സ്വദേശി), കോട്ടയം, എറണാകുളം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍ നിന്നും ഒരാളുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവായത്. 177 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 510 പേര് രോഗമുക്തരായി.
വിമാനത്താവളം വഴി 5495 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 68,844 പേരും റെയില്‍വേ വഴി 2136 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 78,096 പേരാണ് എത്തിയത്.
ഇന്ന് പുതുതായി 3 പ്രദേശങ്ങളെക്കൂടി ഹോട്ട് സ്പോട്ടിലാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തൃക്കടീരി, ശ്രീകൃഷ്ണപുരം, കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. അതേ സമയം 8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 28 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
Discussion about this post