വിശാഖപട്ടണത്തെ എൽജി പോളിമേഴ്സ് പ്ലാന്റ് സീസ് ചെയ്യാൻ ആന്ധ്ര ഹൈക്കോടതി ഉത്തരവിട്ടു. പ്ലാന്റിലുണ്ടായ വിഷവാതക ചോർച്ചയെ തുടർന്നു നടക്കുന്ന കേസിലാണ് കോടതിയുടെ ഈ ഉത്തരവ്. സംസ്ഥാന സർക്കാർ നിയമിച്ച അന്വേഷണ കമ്മിറ്റിയല്ലാതെ മറ്റുള്ളവരോ പ്ലാന്റ് ഉടമസ്ഥർ പോലുമോ അകത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ടാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
മെയ് 7ന് വിശാഖപട്ടണത്തെ വെങ്കിടപുരത്തുള്ള ദക്ഷിണകൊറിയൻ കമ്പനിയായ എൽജിയുടെ പ്ലാന്റിലുണ്ടായ വിഷവാതക ചോർച്ചയിൽ 12 പേർ മരിച്ചിരുന്നു. വിഷവാതകം ശ്വസിച്ച് നിരവധി പേർക്കാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്.കമ്പനി ഡയറക്ടർമാരോട് കോടതിയുടെ അനുവാദമില്ലാതെ രാജ്യം വിട്ടു പോകരുതെന്നും, അധികാരികളോട് ഡയറക്ടർമാരുടെ പാസ്പോർട്ടുകൾ വിട്ടുനൽകരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post