Friday, May 23, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

മോദിക്കു കരുത്തായി ‘ദോക്‌ല ത്രിമൂർത്തികൾ’; ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങള്‍ക്കു തടയിടാന്‍ പ്രത്യേക പരിശീലനം ലഭിച്ച സൈനികരെ രംഗത്തിറക്കി ഇന്ത്യ

by Brave India Desk
May 28, 2020, 05:28 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: ഇന്ത്യാ-ചൈന അതിർത്തിയിൽ ഇന്ത്യയുടെ റോഡ് നിര്‍മാണം തടസപ്പെടുത്താനുള്ള ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങള്‍ക്കു തടയിടാന്‍ പ്രത്യേക പരിശീലനം ലഭിച്ച സൈനികരെ രംഗത്തിറക്കി ഇന്ത്യ. കിഴക്കന്‍ ലഡാക്കില്‍ ഉയര്‍ന്ന മേഖലകളില്‍ പോലും പൊരുതാന്‍
കഴിവുള്ളവരാണിവർ. അതീവ ദുര്‍ഘട മേഖലകളില്‍ പോരാടാന്‍ പരിശീലനം ലഭിച്ച സൈനികര്‍ക്ക് ടിബറ്റന്‍ മേഖല സുപരിചിതമാണ്.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ രണ്ടു ബ്രിഗേഡിലേറെ സൈനികരെയാണു ചൈന വിന്യസിച്ചിരിക്കുന്നതെന്നാണു വിവരം. ബെയ്ജിങ്ങിന്റെ അറിവോടെയാണു നീക്കം എന്നാണ് ഇതു വ്യക്തമാക്കുന്നത്. ദൗളത് ബേഗ് ഓള്‍ഡിയിലെ ഇന്ത്യന്‍ വ്യോമസേന താവളത്തില്‍ നിന്നും ഗാല്‍വന്‍ താഴ്‌വരയിലെ യഥാർഥ നിയന്ത്രണ രേഖയിലേക്കുള്ള(ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ അഥവാ എല്‍എസി)റോഡ് നിർമാണം തടസപ്പെടുത്താനുളള ചൈനയുടെ നീക്കങ്ങളാണ് മേഖലയിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നത്.

Stories you may like

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

ഓസട്രേലിയ മുതല്‍ ഹോങ്‌കോങ്, തായ്‌വാന്‍, ദക്ഷിണ ചൈനാ കടല്‍, ഇന്ത്യ, എന്തിന് അമേരിക്ക വരെ ചൈന അപ്രമാദിത്തം ഉറപ്പിക്കാനുള്ള ശ്രമങ്ങളാണു തുടരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത പ്രത്യേക ഉന്നതതല യോഗത്തിനു ശേഷം ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. 2017-ല്‍ 73 ദിവസം നീണ്ടു നിന്ന ദോക്‌ല പ്രതിസന്ധി പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂവര്‍ സംഘം തന്നെയായാണ് ഇക്കുറിയും കളത്തിൽ – ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് എന്നിവരാണിവർ. 2017-ല്‍ ജനറല്‍ റാവത്ത് കരസേനാ മേധാവിയും ജയ്ശങ്കര്‍ വിദേശകാര്യ സെക്രട്ടറിയുമായിരുന്നു. ഏതു സാഹചര്യവും നേരിടാന്‍ തയാറായിരിക്കാനാണ് മൂവര്‍ സംഘത്തിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം. ദോക്‌ലയില്‍ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടു തന്നെയാവും ഇക്കുറിയും സ്വീകരിക്കുകയെന്നാണ് യോഗത്തിനു ശേഷമുള്ള സൂചന.

എല്‍എസിയിലെ പ്രശ്‌നങ്ങള്‍ പരസ്പര ബഹുമാനത്തോടെ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. അതിര്‍ത്തിയില്‍ അടിസ്ഥാനസൗകര്യ വികസനം മെച്ചപ്പെടുത്താന്‍ ഇന്ത്യ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തടയുകയാണ് ചൈനയുടെ ലക്ഷ്യം. ദര്‍ബൂക്ക്-ഷയോക്ക്-ഡിബിഒ റോഡ് ഈ വര്‍ഷം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അതിവേഗത്തില്‍ ഇന്ത്യക്കു സൈനികവിന്യാസം നടത്താന്‍ കഴിയും. റോഡ് പണി തടസപ്പെട്ടാല്‍ വിമാനമാര്‍ഗം സാധനങ്ങള്‍ എത്തിക്കുകയോ ദുര്‍ഘടമായ സന്‍സോമ-മുര്‍ഗോ-ഡിബിഒ റൂട്ട് തിരഞ്ഞെടുക്കുകയോ വേണ്ടിവരും. ചൈനീസ് മേഖലയില്‍ അവര്‍ നടത്തിയ നിര്‍മാണങ്ങള്‍ക്ക് ഇന്ത്യ യാതൊരു തടസവും ഉന്നയിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ നിര്‍മാണങ്ങള്‍ ആദ്യഘട്ടം മുതല്‍ തടസപ്പെടുത്താനാണ് ചൈന ശ്രമിക്കുന്നത്. അവര്‍ നിര്‍മിക്കുമ്പോള്‍ വിനോദസഞ്ചാരത്തിനും ഇന്ത്യ നിര്‍മിക്കുമ്പോള്‍ സൈനിക താല്‍പര്യത്തോടെയും എന്ന വാദമാണ് ചൈന ഉന്നയിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Tags: india china border
Share61TweetSendShare

Latest stories from this section

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

Discussion about this post

Latest News

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

പാകിസ്താന്റെ റഹിം യാർ ഖാൻ വ്യോമതാവളം ഐസിയുവിൽ,പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies