1,600 കാശ്മീരി വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകാനുള്ള ഇമ്രാൻഖാന്റെ തീരുമാനം തീവ്രവാദികളെ സൃഷ്ടിക്കുന്നതിന്റെ മറയാണെന്ന് മുന്നറിയിപ്പ് നൽകി രഹസ്യാന്വേഷണ ഏജൻസികൾ.യുവതലമുറയെ തീവ്രവാദത്തിലേക്ക് ആകൃഷ്ടരാക്കി ഇന്ത്യയ്ക്കെതിരെ തിരിക്കാനുള്ള പാക് ഭരണകൂടത്തിന്റെ തന്ത്രമാണിതെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സൂചന നൽകുന്നു.ഇത്രയും കാലം വിദ്യാഭ്യാസത്തിനായി വാഗാ-അട്ടാരി ബോർഡർ കടന്നു പോയ കശ്മീരികളെല്ലാം ലൈൻ ഓഫ് കൺട്രോളിലൂടെ തിരികെ വന്നത് ഭീകരവാദികളായാണെന്ന് ജമ്മു കശ്മീരിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും ചൂണ്ടിക്കാട്ടി.
150 ഓളം വരുന്ന വിദ്യാർത്ഥികൾ ഇതിനോടകം തന്നെ പാകിസ്ഥാനിലും പാകിസ്ഥാന് സ്വാധീനമുള്ള മറ്റിടങ്ങളിലും അഡ്മിഷനെടുത്തു കഴിഞ്ഞുവെന്ന് കാശ്മീർ പോലീസ് പറഞ്ഞു.ഹുറിയത്ത് പോലുള്ള വിഘടനവാദ സംഘടനകളും ഹിസ്ബുൾ മുജാഹിദീൻ പോലുള്ള ഭീകരവാദി സംഘടകളും ശുപാർശ ചെയ്യുന്നവർക്കാണ് സ്കോളർഷിപ്പ് നൽകാൻ പാകിസ്ഥാൻ മുൻഗണന കൊടുക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post