കശ്മീർ : കടുത്ത വിഘടനവാദിയും പാക് അനുകൂല നിലപാടുകൾ കൊണ്ട് കുപ്രസിദ്ധനുമായ സയിദ് അലി ഷാഹുറിയത്ത് കോൺഫറൻസിൽ നിന്നും രാജിവച്ചു. കശ്മീർ ഇന്ത്യയുടെ സ്വന്തമല്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുന്ന തീവ്ര രാഷ്ട്രീയ സംഘടനയാണ് ഹുറിയത്ത് കോൺഫറൻസ്.പാക് അനുകൂല നിലപാടുകൾ കൊണ്ട് കശ്മീർ താഴ്‌വരയിൽ നിരന്തരം വിഘടനവാദം പ്രചരിപ്പിയ്ക്കുന്നതാണ് പാർട്ടിയുടെ രാഷ്ട്രീയ ചരിത്രം.നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥിതി ശരിയല്ലെന്നും, അതിൽ അസംതൃപ്തനായാണ് കണക്കിലെടുത്താണ് താൻ രാജിവെക്കുന്നത് എന്നാണ് അലി ഷാ തന്റെ രാജിക്കത്തിൽ പറഞ്ഞത്.
ഇന്ത്യാവിരുദ്ധ പ്രചാരണങ്ങൾ അഴിച്ചു വിടാനും കശ്മീരിലെ യുവജനങ്ങളെ വിഘടനവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനും, അതുവഴി ജനങ്ങളെ ഇന്ത്യൻ സുരക്ഷാ സേനകൾക്കെതിരെയാക്കാനും അഹോരാത്രം പ്രവർത്തിക്കുന്നവരായതിനാൽ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ, മറ്റ് തീവ്രവാദ സംഘടനകൾ എന്നിവർ ഹുറിയത്ത് കോൺഫറൻസിനെ ഇന്ത്യാ വിരുദ്ധ താൽപര്യങ്ങൾക്കായി ഉപയോഗപ്പെടുത്താറുണ്ട്.അതു കൊണ്ടു തന്നെ കാശ്മീരിൽ അവർക്ക് ഏറ്റവും വലിയ തിരിച്ചടിയാണ് 90 വയസുള്ള സയീദിന്റെ രാജി.
Discussion about this post