രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് തന്റെ പാർട്ടി തിങ്കളാഴ്ച വിളിച്ചു ചേർത്ത അനുനയ സമ്മേലനത്തിൽ പങ്കെടുത്തില്ല.തന്റെയും കൂട്ടരുടേയും മനസ്സു മാറുന്നതല്ല എന്ന സന്ദേശമാണ് കോൺഗ്രസ്സ് നേതൃത്വത്തിന് സച്ചിൻ പൈലറ്റ് നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.രാജസ്ഥാൻ മുഖ്യമന്ത്രിയും കോൻഗ്രസ്സ് നേതാവുമായ അശോക് ഗെലോട്ടിനെതിരേ ഇടഞ്ഞുനിൽക്കുന്ന എല്ലാ കോൺഗ്രസ്സ് നേതാക്കളും സച്ചിൻ പൈലറ്റിനൊപ്പം ഉറച്ചു നിൽക്കുന്നതായാണ് വിവരം.
“എന്നാൽ കോൺഗ്രസ്സ് നേതൃത്വവും കഴിയുന്നതും അനുനയിപ്പിക്കാൻ ഉറച്ചു തന്നെയാണ് എന്നാണ് സൂചനകൾ. എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ പറഞ്ഞു തീർക്കണം. സോനിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും എന്ത് അഭിപ്രായ വ്യത്യാസങ്ങളും കേൾക്കാൻ തയ്യാറാണ്”.ഔദ്യോഗികപക്ഷത്തോടൊപ്പം നിൽക്കുന്ന കോൺഗ്രസ്സ് നേതാവ് രൺദീപ് സിംഗ് സുർജേവാല അറിയിച്ചു.
രാജസ്ഥാൻ നിയമസഭയിൽ അശോക് ഗെലോട്ടിനെ അനുകൂലിക്കുന്നവർക്കാണ് ഭൂരിപക്ഷം എന്നാണ് കോൺഗ്രസ്സ് കണക്കുകൂട്ടുന്നത്. ചെറുപാർട്ടികളുടേയും സ്വതന്ത്രരുടേയും സഹായത്തോടെ ഭരണം നിലനിർത്താം എന്ന് ഔദ്യോഗിക പക്ഷം കരുതുന്നതായാണ് റിപ്പോർട്ടുകൾ.എന്നാൽ, ഭരണം കിട്ടിയില്ലെങ്കിൽപ്പോലും കോൺഗ്രസ്സ് പക്ഷത്തോടൊപ്പം ഇനി നിൽക്കാനാകില്ല എന്ന തീരുമാനമാണ് സച്ചിൻ പൈലറ്റിന്റേത് എന്നാണ് സൂചനകൾ.
രാജസ്ഥാനിലെ കോഗ്രസ്സിന്റെ ഭാവിയായി കണക്കാക്കുന്ന സച്ചിൻ പൈലറ്റ് കൂടി പോയിക്കഴിഞ്ഞാൽ രാജസ്ഥാനിൽ മാത്രമല്ല രാജ്യത്താകെ എടുത്തു പറയത്തക്ക ഒരു നേതാവുമില്ലാത്ത പാർട്ടിയാകും കോൺഗ്രസ്സ് പാർട്ടി.മദ്ധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം രാജസ്ഥാനിലെ സച്ചിൻ പൈലറ്റു കൂടി പടിയിറങ്ങിയാൽ കോൺഗ്രസ്സിൽ മിടുക്കരായ ഒരു നേതാവും ബാക്കിയില്ലാതാവും എന്നാണ് പാർട്ടിയുടെ തന്നെ ഭയം എന്നാണ് നിരീക്ഷകർ കരുതുന്നത്.അതുകൊണ്ട് തന്നെ, എന്തു വില കൊടുത്തും സച്ചിൻ പൈലറ്റിനെ നിലനിർത്താൻ അവർ ശ്രമിച്ചേക്കുമെന്നാണ് സൂചനകൾ.
Discussion about this post