ശ്രീനഗർ : ജമ്മുവിലെ ഷോപ്പിയാൻ ജില്ലയിലുണ്ടായ എൻകൗണ്ടറിനു ശേഷം യുവാക്കളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ കാര്യമായ കുറവ് വന്നിട്ടുണ്ടെന്ന് ഇന്ത്യൻ സൈന്യം. ജൂലൈ 18 നു ജമ്മുവിലെ ഷോപ്പിയാൻ ജില്ലയിലെ അംശിപോറ ഗ്രാമത്തിലുണ്ടായ എൻകൗണ്ടറിൽ 3 ഭീകരവാദികളെ സുരക്ഷ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയിരുന്നു.ഈ ഭാഗങ്ങളിൽ നിന്നും യുവാക്കൾ വൻതോതിൽ ഭീകരസംഘടനകൾ പ്രവർത്തിക്കാൻ മുന്നിട്ടിറങ്ങാറുണ്ടായിരുന്നു.എന്നാലിപ്പോൾ, ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന യുവാക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.യുവാക്കളെ സ്വാധീനിച്ച് ഭീകര സംഘടനയിൽ അംഗമാക്കുന്ന പ്രധാനപ്പെട്ട ഭീകരരെ മുഴുവൻ സുരക്ഷാ സൈന്യം വധിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.
പാക് ഭീകരരുടെ പ്രവർത്തനങ്ങൾ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നും തീവ്രസംഘടനകളിലേക്ക് യുവാക്കളെ തിരഞ്ഞെടുക്കുന്നതിൽ കാര്യമായ കുറവ് പ്രതീക്ഷിക്കുന്നുണ്ടെന്നും ബ്രിഗേഡിയർ അജയ് കൊടാക്ക് മാധ്യമങ്ങളോട് പറഞ്ഞു. ഷോപ്പിയാൻ എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഭീകരരുടെ കയ്യിൽ നിന്നും വെടിക്കോപ്പുകളും ഐഇഡിയും കണ്ടെത്തിയിട്ടുണ്ടെന്ന് ബ്രിഗേഡിയർ കൂട്ടിച്ചേർത്തു. 2020 ഇൽ ജമ്മു കശ്മീരിൽ മാത്രമായി 130 ഭീകരവാദികളെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ എൻകൗണ്ടറിൽ കൊലപ്പെടുത്തിയത്.
Discussion about this post