കോടതി വിധി വരുന്നത് വരെ സച്ചിൻ പൈലറ്റിനെതിരെ നടപടിയെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് രാജസ്ഥാൻ നിയമസഭാ സ്പീക്കർ.ജൂലൈ 24 വരെ സച്ചിൻ പൈലറ്റിനെതിരെയും അദ്ദേഹത്തെ പിന്തുണച്ച എംഎൽഎമാർക്കെതിരെയും നടപടിയൊന്നും എടുക്കരുതെന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വിധി വന്നത്.എന്നാൽ, പത്താം ഷെഡ്യൂൾ അനുസരിച്ച് സ്പീക്കറിന് ഇക്കാര്യത്തിൽ നടപടിയെടുക്കാൻ അവകാശമുണ്ടെന്നും കോടതികളുടെ അധികാര പരിധിക്ക് അപ്പുറത്താണ് സ്പീക്കറിന്റെ ഈ അവകാശമെന്നും സുപ്രീംകോടതിയിൽ രാജസ്ഥാൻ നിയമസഭാ സ്പീക്കർ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അഭിഭാഷകൻ സുനിൽ ഫെർണാണ്ടസ് ആണ് സ്പീക്കർക്കു വേണ്ടി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുള്ളത്.ജൂലൈ 14 നാണ് രാജസ്ഥാനിലെ നിയമസഭാ സ്പീക്കർ സച്ചിൻ പൈലറ്റിനും അദ്ദേഹത്തെ പിന്തുണച്ച എംഎൽഎമാർക്കും അയോഗ്യതാ നോട്ടീസ് അയയ്ക്കുന്നത്.ഇതേ തുടർന്ന് സച്ചിൻ പൈലറ്റ് സമർപ്പിച്ച ഹർജിയുടെ വിധി വെള്ളിയാഴ്ച വരും.
Discussion about this post