ബംഗലൂരു: ഹൈദരലിയെയും ടിപ്പുവിനെയും സംബന്ധിക്കുന്ന പാഠഭാഗങ്ങൾ ചരിത്ര പുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ കർണ്ണാടക സർക്കാർ തീരുമാനിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ പഠനഭാരം ലഘൂകരിക്കുന്നതിന് വേണ്ടി സിലബസിൽ നിന്നും ചില ഭാഗങ്ങൾ നീക്കം ചെയ്യാൻ സി ബി എസ് ഇ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് നടപടിയെന്ന് കർണ്ണാടക വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
മുഗൾ ചരിത്രം, യേശു ക്രിസ്തുവിന്റെയും മുഹമ്മദിന്റെയും ആശയങ്ങൾ, രജപുത്ര ചരിത്രം തുടങ്ങിയവയും നീക്കം ചെയ്തവയിൽ പെടുന്നു. എന്നാൽ ഇതിനെതിരെ കോൺഗ്രസ്സ് പ്രതിഷേധവുമായി രംഗത്ത് വന്നു. കർണ്ണാടക സർക്കാരിന്റെ നടപടി വർഗ്ഗീയ വേർതിരിവ് ഉണ്ടാക്കുന്നതാണെന്ന് കോൺഗ്രസ്സ് ആരോപിച്ചു. ടിപ്പു ജയന്തി ആഘോഷങ്ങൾ നിരോധിക്കാനുള്ള തീരുമാനത്തിന്റെ പിന്തുടർച്ചയാണ് ഇതെന്നും കോൺഗ്രസ്സ് പറഞ്ഞു.
എന്നാൽ കോൺഗ്രസ്സിന്റെ ആരോപണങ്ങൾക്കെതിരെ ബിജെപി ശക്തമായി രംഗത്ത് വന്നു. കൊവിഡ് വ്യാപനത്തിനിടയിലും വർഗ്ഗീയ വിഭജനം ഉണ്ടാക്കാനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നതെന്ന് ബിജെപി തിരിച്ചടിച്ചു. എല്ലാ സംസ്ഥാനങ്ങളും പിന്തുടരുന്ന രീതിയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പും പിന്തുടരുന്നതെന്നും ബിജെപി വ്യക്തമാക്കി.
Discussion about this post