ന്യൂഡൽഹി : താഹിർ ഹുസൈൻ, മിറാൻ ഹൈദർ എന്നിവരുൾപ്പെടുന്ന ഡൽഹി കലാപത്തിന്റെ പ്രതികളിലേക്ക് കലാപം ആരംഭിക്കുന്നതിനു മുമ്പ് ഗൾഫ് രാജ്യങ്ങളിൽ നിന്നും 1.62 കോടി രൂപയോളം എത്തിയിരുന്നുവെന്ന് ഡൽഹി പോലീസിനെ റിപ്പോർട്ടുകൾ.പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇരുപതോളം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനും ആയുധങ്ങൾ വാങ്ങുന്നതിനുമായി 1.42 കോടി രൂപ ചിലവിട്ടിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ആം ആദ്മി പാർട്ടിയുടെ മുൻ കൗൺസിലറായ താഹിർ ഹുസൈൻ, മിറാൻ ഹൈദർ, ഇസ്രത്ത് ജഹാൻ, ഷിഫ ഉർ റഹ്മാൻ, ഖാലിദ് സൈഫി എന്നിവരിലേക്ക് ഒമാൻ, ഖത്തർ, യുഎഇ, സൗദി അറേബ്യ എന്നീ ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് പണമെത്തിയിരിക്കുന്നത്. ഇതിൽ താഹിറിന് കോടികളും മറ്റുള്ളവർക്ക് ലക്ഷങ്ങളുമാണ് ലഭിച്ചിട്ടുള്ളത്.ഡൽഹി പോലീസിലെ സ്പെഷൽ ടാസ്ക് ഫോഴ്സിന്റെയാണ് ഈ റിപ്പോർട്ടുകൾ.
Discussion about this post