ഡൽഹി : പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം തുടരുന്നതിനിടെ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സ്ഥാപന ഉടമ റോയി ഡാനിയേലിന്റെ രണ്ടു മക്കളെ പിടികൂടി.റിയ ആൻ തോമസ്, റിനു മറിയം തോമസ് എന്നിവരെയാണ് ഡൽഹി എയർപോർട്ടിൽ വെച്ച് അധികൃതർ പിടികൂടിയത്.ഇരുവരെയും പോലീസിന് കൈമാറിയിട്ടുണ്ട്.ഇനി ഇവരെ അന്വേഷണ സംഘത്തിന് കൈമാറുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഇവർക്കെതിരെ നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.അതിനാലാണ് സംശയം തോന്നിയ എയർപോർട്ട് അധികൃതർ ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിച്ച ഇവരെ തടഞ്ഞു വെച്ചത്.അതേസമയം, വകയാറിലെ പോപ്പുലർ ഫിനാൻസ് കമ്പനിയുടെ ആസ്ഥാന മന്ദിരത്തിൽ പത്തനംതിട്ട സബ് കോടതി നോട്ടീസ് പതിപ്പിച്ചു.പോപ്പുലർ ഫിനാൻസിലെ ഒരു നിക്ഷേപകന്റെ ഹർജിയെ തുടർന്നാണ് നടപടി.നിലവിൽ റോയിയുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ്.
Discussion about this post