യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കു ശേഷം ഹൈപ്പർസോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ നിർമിക്കുകയും വിജയകരമായി പരീക്ഷിക്കുകയും ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ.ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത ഹൈപ്പർസോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിളിന്റെ പരീക്ഷണം നടന്നത് ഒഡീഷയിലെ ബാലസോറിലുള്ള എ.പി.ജെ അബ്ദുൽ കലാം ടെസ്റ്റിംഗ് റേഞ്ചിൽ വെച്ചാണ്.പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ച ‘ആത്മനിർഭർ ഭാരത്’ എന്ന ആശയത്തിന്റെ വെളിച്ചത്തിൽ ഇന്ത്യ കുതിച്ചുയരുകയാണെന്നാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്.
ഡിആർഡിഒ മേധാവി സതീഷ് റെഡ്ഡിയുടെയും അദേഹത്തിന്റെ ഹൈപ്പർസോണിക് മിസൈൽ ടീമിന്റെയും നേതൃത്വത്തിലാണ് ഹൈപ്പർസോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിളിന്റെ പരീക്ഷണം നടന്നത്.സ്ക്രാ൦ ജെറ്റ് എൻജിനോട് കൂടിയ ഹൈപ്പർസോണിക് മിസൈൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഡിആർഡിഒക്ക് നിർമ്മിക്കാനാവുമെന്ന് അധികൃതർ അറിയിച്ചു. ഒരു സെക്കൻഡിൽ 2 കിലോമീറ്ററിലധികം സഞ്ചരിക്കാൻ കെൽപ്പുള്ളവയാണ് ഹൈപ്പർസോണിക് മിസൈലുകൾ.
Discussion about this post