ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ജമ്മുകശ്മീരിലെ യഥാർത്ഥ നിയന്ത്രണ രേഖയിലൂടെ നാനൂറോളം ഭീകരവാദികളെ ഇന്ത്യയിലേക്കെത്തിക്കാൻ പദ്ധതിയിട്ട് പാകിസ്ഥാൻ. ലൈൻ ഓഫ് കണ്ട്രോളിനു സമീപത്തുള്ള വിവിധ ലോഞ്ച് പാഡുകളിൽ തീവ്രവാദികൾ ഒത്തു കൂടിയിട്ടുണ്ടെന്നും പാക്കിസ്ഥാൻ സേനയുടെ സ്പെഷ്യൽ സർവീസ് ഗ്രൂപ്പ് തീവ്രവാദികളെ ലൈൻ ഓഫ് കണ്ട്രോൾ മറികടക്കാൻ സഹായിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.
പാക്കിസ്ഥാൻ സൈന്യം തുടർച്ചയായി വെടിനിർത്തൽ ലംഘിക്കുന്നത് തീവ്രവാദികളെ ലൈൻ ഓഫ് കണ്ട്രോൾ മറികടക്കാൻ സഹായിക്കുന്നതിന്റെ ഭാഗമായാണെന്നാണ് ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.ലൈൻ ഓഫ് കൺട്രോളിനു സമീപത്തുള്ള പാകിസ്ഥാനിലെ സൈനിക ക്യാമ്പുകളിൽ തീവ്രവാദികളുടെ സാന്നിധ്യം കണ്ടെത്തിയത് ഇന്റലിജൻസ് റിപ്പോർട്ടുകളെ സാധൂകരിക്കുന്നു. ഇന്ത്യൻ സുരക്ഷാ സേനകളെ നേരിടുന്നതിനായി പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീമിനെ വിന്യസിച്ചിട്ടുണ്ട്.
Discussion about this post