ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനാവശ്യമായ കല്ലുകളുടെ ഖനനം തടഞ്ഞ് രാജസ്ഥാൻ സർക്കാർ. ബാൻഷി പഹാർപുരിൽ ഖനനം തടഞ്ഞു കൊണ്ടുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത് രാജസ്ഥാൻ ഖനന വകുപ്പും ഭരത്പുർ ജില്ലാ ഭരണകൂടവും പൊലീസും സംയുക്തമായാണ്.
ക്ഷേത്രനിർമ്മാണത്തിന് ആവശ്യമായ കല്ലുകളുമായി പോയ മുപ്പതോളം ട്രക്കുകൾ ഭരണകൂടം പിടിച്ചെടുത്തു. ഖനി ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു. ഖനി ഉടമകൾ നിയമലംഘനം നടത്തിയതിനാലാണ് നടപടിയെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
എന്നാൽ രാജസ്ഥാൻ സർക്കാരിന്റെ നടപടി രാമക്ഷേത്ര നിർമ്മാണം തടസ്സപ്പെടുത്താനാണെന്ന് ഹൈന്ദവ സംഘടനകൾ ആരോപിക്കുന്നു. ക്ഷേത്ര നിർമ്മാണം തടസ്സപ്പെടുത്താൻ ഇത്തരം നടപടികൾ കൊണ്ടൊന്നും സാധിക്കില്ലെന്നും ഇതിലും വലിയ പ്രതിസന്ധികൾ തരണം ചെയ്താണ് ശ്രീരാമ ഭക്തർ ഇതുവരെ എത്തിയതെന്നും മഹന്ത് നാരായൺദാസ് ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു.
Discussion about this post