നിത്യാനന്ദയെ മഹത്വവൽക്കരിച്ചുള്ള വനിതയുടെ ലേഖനത്തിനെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രംഗത്ത്. സകല വൃത്തികേടും കാണിച്ച് നാടുവിട്ട ഒരു കള്ളസ്വാമിയുടെ കൊള്ളരുതായ്മകളെ മഹത്വവത്കരിക്കുന്ന ലേഖനം എന്തു സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
നിത്യാനന്ദ വനിതയ്ക്ക് നൽകുന്ന ആനന്ദം
ഇന്നലെ ‘വനിത’കളുടെ സുഹൃത്തിനെയും വഴികാട്ടിയെയും കാണാനിടയായി.
കവർ പേജിൽ തന്നെ ‘നിഗൂഢതകളുടെ നിത്യാനന്ദ’എന്ന വലിയ തലക്കെട്ടാണ് ആദ്യം കണ്ണിലുടക്കിയത്. നിത്യാനന്ദയുടെ കൊള്ളരുതായ്മകളൊക്കെയായിരിക്കും ഉൾപ്പേജിൽ എന്ന ധാരണയിൽ പേജു മറിച്ച് നിത്യാനന്ദയുടെ രഹസ്യങ്ങൾ വായിച്ചു തുടങ്ങി.
‘വനിത’ ഈ നാട്ടിൽ വേരുറച്ചത് എന്നതിൻ്റെ കാരണങ്ങൾ വളരെ പോസിറ്റീവായിത്തന്നെയാണ് ഇതുവരെ കണ്ടിരുന്നത്. എന്നാൽ ഈ ലേഖനം സദാചാര സീമകളെ ലംഘിക്കുന്നതായിരുന്നു.വനിതകളുടെ സുഹൃത്തേ..
നിങ്ങൾ എന്താണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്? സകല വൃത്തികേടും കാണിച്ച് നാടുവിട്ട ഒരു കള്ളസ്വാമിയുടെ കൊള്ളരുതായ്മകളെ മഹത്വവത്കരിക്കുന്ന ലേഖനം എന്തു സന്ദേശമാണ് നൽകുന്നത്.?ശ്രേഷ്ഠരായ സന്യാസിവര്യൻമാർ ഉള്ള നാട്ടിൽ അവരെ കുറിച്ച് ഒന്നും എഴുതാൻ കിട്ടാത്തത് കൊണ്ടോ അതോ താല്പര്യമില്ലാത്തത് കൊണ്ടോ നിങ്ങൾ ഇതുപോലെ സന്യാസിസമൂഹത്തിനു തന്നെ കളങ്കമായ ഒരാളെ കുറിച്ച് മഞ്ഞപത്ര നിലവാരത്തിൽ എഴുതിയത്??? സ്ത്രീകളെ തന്റെ കിടപ്പുമുറിയിലെ ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന ഒരു സ്ത്രീ ലമ്പടനെ കുറിച്ച് എഴുതിയിരിക്കുന്നത് അന്തേവാസികളിൽ പലർക്കും ഉള്ളിൽ കറ തീർത്ത പ്രണയം ആണത്രേ… സ്വന്തം ആശ്രമത്തിൽ അംഗമാകുന്നവരിൽ നിന്നും താന്ത്രിക് സെക്സിനുള്ള അനുമതി വാങ്ങുന്നുവെന്നുള്ളതിന് ആമുഖം ആയാണ് ആ പ്രണയം പറയുന്നത്… ആൺ- പെൺ വ്യത്യാസമില്ലാതെ അന്തേവാസികൾ പീഢിപ്പിക്കപ്പെടുന്ന ആ ശ്രമത്തിൻ്റെ അധിപതിയായ ഒരാളെ കുറിച്ചാണ് ഏറ്റവും പ്രചാരം ഉള്ള വാരിക തങ്ങളുടെ നാല് പേജ് നീക്കി വെച്ചത്. തീർത്തും സ്ത്രീവിരുദ്ധനായ ഒരാളെ അവതരിപ്പിച്ചിരിക്കുന്ന ത് അയാളുടെ ഇരുത്തം ഒക്കെ ബാഹുബലിയിലെ ശക്തയായ നായിക ശിവകാമിയെ ഓർമിപ്പിക്കുമെന്ന്.. പിന്നെയും ഉണ്ട് കുറെ… അയാളുടെ ആശ്രമത്തിലേക്ക് സ്ത്രീകൾ കുറഞ്ഞു വരുന്നത് കൊണ്ടു അങ്ങോട്ട് റിക്രൂട്ട് ചെയ്യാനുള്ള ദൗത്യം ഏറ്റെടുത്ത പോലെയാണ് ലേഖനം.. അങ്ങനെയല്ല എന്നു തോന്നാൻ ചില ഇൻവെർട്ടഡ് കോമകൾ മാത്രം ഇടയ്ക്കിടെ ഇടുന്നുണ്ട്..
സാമാന്യയുക്തിയെ പോലും ചോദ്യം ചെയ്യുന്ന നാലാം കിട ടിഷ്യു പേപ്പർ write up – അതിൽ കുറഞ്ഞ ഒരു ഡെക്കറേഷനും ഇതിനില്ല.
സുജിത് നായർ എഴുതിയ ലേഖനം അവസാനിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്:- മനുഷ്യരിൽ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനിയും മൂന്നാം കണ്ണും ഉണർത്തുന്ന വിദ്യ 60 ശിഷ്യർക്കു ‘സ്വാമി’ കൈമാറിയത്രേ.. അന്ധരായ 82 കുട്ടികൾക്ക് ഇതിലൂടെ വെളിച്ചം പകർന്നു. അന്ധത അകറ്റി എല്ലാം കേട്ടു കഴിയുമ്പോൾ സാമാന്യയുക്തിയുള്ളവർ പറഞ്ഞു പോകും ആഹാ.. നിത്യാനന്ദം…
സർക്കുലേഷൻ വർധിപ്പിക്കാൻ എന്തു നെറികേടും എഴുതിപ്പിടിപ്പിക്കാമെന്നാണോ? മനോരമയിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നതിൽ ആണ് തെറ്റ്. ചാരക്കേസ് ഓർമയുണ്ടല്ലോ.
നാലാംകിട മാഗസിനുകൾക്കു പോലും ഇതിലും അന്തസ്സ് ഉണ്ട്.ഹിന്ദു സന്യാസിമാരെ വേറെ കിട്ടാത്തത് കൊണ്ടാണോ ഇത്തരത്തിൽ ഒരു ലേഖനം !!അതോ എല്ലാവരും ഇങ്ങനെ ആണെന്ന് വരുത്തിതീർക്കാനോ??
ഇങ്ങനെ തന്നെ വേണം വനിതകളുടെ മാത്രമല്ല, പുരുഷന്മാരുടെയും സുഹൃത്തും വഴികാട്ടിയുമാകാൻ.
മനോരമയും വനിതയും വീട്ടിൽ വരുത്തണോ എന്നുള്ളത് ഞാൻ വായനക്കാരുടെ യുക്തിക്ക് വിടുന്നു.
https://www.facebook.com/Sandeepvarierbjp/posts/4431107786930953
Discussion about this post