ന്യൂഡൽഹി : പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസ് സിബിഐ തന്നെ അന്വേഷിക്കും. സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ നൽകിയില്ല. ഇതേതുടർന്ന്, സംസ്ഥാന സർക്കാരിന്റെ അപ്പീലിൽ സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിന്റേയും ശരത് ലാലിന്റേയും മാതാപിതാക്കളുടെ ഹർജിയിൽ സിംഗിൾ ജഡ്ജി സിബിഐ അന്വേഷണത്തിനു നിർദ്ദേശിച്ചത് ഡിവിഷൻ ബെഞ്ച് ശരി വെച്ചിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. കൃപേഷ്, ശരത് ലാൽ എന്നിവരെ വിവിധ വാഹനങ്ങളിലായി എത്തിയ സംഘം ബൈക്ക് തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തിയത് ഫെബ്രുവരി 17 നാണ്. സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും അനുഭാവികളുമുൾപ്പെടെ 14 പേരാണ് കേസിലെ പ്രതികൾ
Discussion about this post