പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ ഡൽഹിയിൽ വ്യാപക ആക്രമണങ്ങൾ ആസൂത്രണം ചെയ്ത മുൻ ആം ആദ്മി കൗൺസിലർ താഹിർ ഹുസൈനിനെതിരെയുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് ഡൽഹി പോലീസ്. ഡിസംബർ 16 ന് ഭജൻപുരയിൽ നടന്ന സംഘർഷത്തിനിടെ ബസ് കത്തിച്ച സംഭവം ആസൂത്രണം ചെയ്തത് താനാണെന്ന് താഹിർ ഹുസൈൻ സമ്മതിച്ചതായി ഡൽഹി പോലീസ് വ്യക്തമാക്കി. മാത്രമല്ല, ഡിസംബർ 15 നു നടന്ന ജാമിയ മിലിയ ഇസ്ലാമിയ പ്രതിഷേധങ്ങൾക്കു പിന്നിലും ഡിസംബർ 17 ന് ഹിന്ദു സമൂഹത്തിനെതിരെ കല്ലെറിയാൻ ആളുകളെ കൂട്ടിയതിനു പിന്നിലും താനാണെന്ന് താഹിർ ഹുസൈൻ വെളിപ്പെടുത്തിയതായി ഡൽഹി പോലീസ് കുറ്റപത്രത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
താഹിർ ഹുസൈൻ താമസിക്കുന്ന പ്രദേശത്തെ മുസ്ലീമുകളോട് ഡിസംബർ 16 -ന് ബ്രിജ്പുരി പുലിയയിലെ ഫാറൂഖിയ മസ്ജിദിനു സമീപം 12 മണിക്ക് ഒത്തുചേരാൻ ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഇവിടെ വെച്ചാണ് ആയിരത്തോളം മുസ്ലീമുകളെ പൗരത്വ ഭേദഗതി ബിൽ, മുസ്ലീം വിരുദ്ധ ബില്ലാണെന്ന് താഹിർ ഹുസൈൻ തെറ്റിദ്ധരിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കലാപം ഗൂഢാലോചന ചെയ്യുന്നതിന്റെ ഭാഗമായി താഹിർ ഹുസൈൻ, ഖാലിദ് സെയ്ഫി, ഉമർ ഖാലിദ് എന്നിവർ ജനുവരി 18 ന് ഷഹീൻബാഗിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും കലാപത്തിന് ഉമർ ഖാലിദ് പിന്തുണ പ്രഖ്യാപിച്ചിരുന്നുവെന്നും മുമ്പ് ഡൽഹി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Discussion about this post