ഏതൻസ് : മെഡിറ്ററേനിയൻ കടലിൽ നടക്കുന്ന തുർക്കിയും ഗ്രീസുമായുള്ള സംഘർഷം യുദ്ധത്തിന്റെ വക്കിലേക്ക് പോകുന്നുവെന്ന് റിപ്പോർട്ടുകൾ. പ്രശ്നത്തിൽ അമേരിക്ക അടിയന്തരമായി ഇടപെടുന്നുണ്ട്. ഗ്രീസ് വിദേശകാര്യ സെക്രട്ടറി നിക്കോസ് ഡെൻഡിയാസുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇക്കാര്യത്തെക്കുറിച്ച് ചർച്ച നടത്തി.രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഗ്രീസിലെത്തിയതാണ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. പ്രശ്നങ്ങൾ സമാധാനപരമായി മാത്രമേ പരിഹരിക്കുകയുള്ളൂ എന്ന് ഗ്രീസ് യുഎസിന് ഉറപ്പു നൽകിയിട്ടുണ്ട്.
ഊർജ്ജ നിക്ഷേപങ്ങളാൽ സമൃദ്ധമായ കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ പരീക്ഷണത്തിനായി കഴിഞ്ഞമാസം തുർക്കി ഒരുമ്പെട്ടതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. തർക്ക പ്രദേശമായ ഇവിടേയ്ക്ക് ഊർജ്ജ നിക്ഷേപം കണ്ടെത്താനായി ഒറുക് റീസ് എന്ന ജലാന്തർ ഗവേഷണ കപ്പൽ തുർക്കി അയച്ചു. പര്യവേക്ഷണ
കപ്പലിനൊപ്പം സുരക്ഷയ്ക്കായി നാവികസേനയുടെ കപ്പലുകളും ഉണ്ടായിരുന്നു. ഇത് ഗ്രീസിനെ പ്രകോപിപ്പിച്ച് അതോടെയാണ് പ്രശ്നങ്ങളുടെ ആരംഭം. പ്രാരംഭഘട്ടത്തിൽ പര്യവേക്ഷണവുമായി തുർക്കി മുന്നോട്ടു പോയെങ്കിലും, വിദേശ ഇടപെടലിനെ തുടർന്ന് കപ്പലിനെ തിരികെ വിളിച്ചിരുന്നു. എന്നാൽ, നയതന്ത്ര ചർച്ചകൾ ഫലം കാണാഞ്ഞതോടെ മേഖലയിൽ സംഘർഷം കനക്കുകയായിരുന്നു.
Discussion about this post