ഡൽഹി ∙ ഇന്ത്യയുമായുള്ള അതിർത്തികളിൽ തർക്കങ്ങൾ സൃഷ്ടിക്കുന്നതിനു പാക്കിസ്ഥാനും ചൈനയും പരസ്പരം കൈകോര്ത്ത് പ്രവര്ത്തിക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. തന്ത്രപ്രധാനമേഖലകളിയെ ഇന്ത്യ നിര്മ്മിച്ച പാലങ്ങളുടെ ഉദ്ഘാടനം നിര്വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്. സായുധസേനയുടെ മുന്നേറ്റം സുഗമമാക്കുന്നതിനുള്ള 44 പാലങ്ങൾ ഓൺലൈനായിട്ടാണ് പ്രതിരോധ മന്ത്രി ഉദ്ഘാടനം ചെയ്തത്.
ലഡാക്ക്, ജമ്മു കശ്മീർ, അരുണാചൽ പ്രദേശ്, സിക്കിം, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളിലാണു പാലങ്ങൾ. ‘വടക്ക്, കിഴക്ക് അതിർത്തികളിലെ സാഹചര്യത്തെക്കുറിച്ച് നിങ്ങൾക്കറിയാം. ആദ്യം പാക്കിസ്ഥാനും ഇപ്പോൾ ചൈനയും അതിർത്തി സംഘർഷം സൃഷ്ടിക്കുന്നതു ദൗത്യമായി ഏറ്റെടുത്തിരിക്കുന്നു. നമുക്ക് ഈ രാജ്യങ്ങളുമായി 7000 കിലോമീറ്റർ അതിർത്തിയുണ്ട്. തന്ത്രപരമായ ആവശ്യങ്ങൾക്കു മാത്രമല്ല സാധാരണക്കാരുടെ ഗതാഗതത്തിനും പുതിയ പാലങ്ങൾ ഗുണപ്പെടും.’– രാജ്നാഥ് സിങ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ പ്രതിസന്ധികളെ ശക്തമായി അഭിമുഖീകരിക്കുക മാത്രമല്ല, ചരിത്രപരവും വലുതുമായ മാറ്റങ്ങൾ വരുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഡാക്കിലെ ഏഴെണ്ണം ഉൾപ്പെടെ 44 പാലങ്ങളിൽ ഭൂരിഭാഗവും സൈനികരുടെയും ആയുധങ്ങളുടെയും വേഗത്തിലുള്ള സഞ്ചാരം ഉറപ്പാക്കാൻ സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു. ചൈനയുമായുള്ള സംഘർഷത്തിൽ അയവില്ലാതിരിക്കെയാണ്, ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) നിർമിച്ച പാലങ്ങൾ ഇന്ത്യ തുറക്കുന്നതെന്നതു ശ്രദ്ധേയമാണ്.
44 Bridges made by BRO across 7 States/ UTs (J&K-10 Ladakh-8 HP-2 Punjab-4 Uttarakhand-8 Arunachal-8 Sikkim-4) will be dedicated to the Nation by Raksha Mantri Shri @rajnathsingh in a short while from now. pic.twitter.com/zZZW3aTIsR
— रक्षा मंत्री कार्यालय/ RMO India (@DefenceMinIndia) October 12, 2020
Discussion about this post