ഡൽഹി: മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്തയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദരിദ്രർക്കും നിരാലംബർക്കും വേണ്ടി പ്രവര്‍ത്തിച്ച മാനവികതയുടെ സേവകനായിരുന്നു ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്തയെന്ന് അനുശോചനക്കുറിപ്പിൽ പ്രധാനമന്ത്രി പറഞ്ഞു.
ദരിദ്രരുടെയും നിരാലംബരുടെയും ജീവിതം മെച്ചപ്പെടുത്താന്‍ കഠിനമായി പരിശ്രമിച്ച മാനവികതയുടെ സേവകനായിരുന്നു ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്തയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ മഹനീയ ആശയങ്ങൾ എക്കാലവും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
His Grace the Most Rev. Dr. Joseph Mar Thoma Metropolitan was a remarkable personality who served humanity and worked hard to improve the lives the poor and downtrodden. He was blessed with abundance of empathy and humility. His noble ideals will always be remembered. RIP.
— Narendra Modi (@narendramodi) October 18, 2020
ഞായാറാഴ്ച പുലർച്ചെ 2.30 ഓടെയാണ് മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത (90) കാലം ചെയ്തത്. അസുഖബാധിതനായി ഏതാനും ദിവസങ്ങളായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Discussion about this post