വാഷിങ്ടൺ : അമേരിക്കയിലെ ഇൻഡോ പസഫിക് കമാൻഡർ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ റൊണാൾഡ്.പി.ക്ലാർക്കുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ കരസേനാ ഉപമേധാവി ജനറൽ സതീന്ദർ. കെ. സൈനി. ഇന്ത്യൻ സമുദ്രതീരങ്ങൾ ഉൾപ്പെടുന്ന ഇൻഡോ പസഫിക് സമുദ്ര മേഖലയിലെ സർവസൈന്യാധിപനാണ് റൊണാൾഡ്.
ജപ്പാൻ, ഓസ്ട്രേലിയ, ഇന്ത്യ, യു.എസ് എന്നീ രാഷ്ട്രങ്ങളുടെ സഖ്യമായ ക്വാഡിന്റെ രൂപീകരണത്തിനു ശേഷം ഈ മേഖലയിലെ ചൈനയുടെ താല്പര്യങ്ങൾക്ക് വൻ തിരിച്ചടികളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ദക്ഷിണ ചൈനാ കടലിലെയടക്കം ചൈനയുടെ സ്വാർത്ഥ താല്പര്യങ്ങൾ ചോദ്യം ചെയ്തു കൊണ്ടാണ് ഈ സഖ്യം ഉദയം ചെയ്തിരിക്കുന്നത്. തായ്‌വാൻ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, വിയറ്റ്നാം എന്നീ രാജ്യങ്ങൾക്കും ദക്ഷിണ ചൈന കടലിൽ അവകാശമുണ്ടെങ്കിലും അവയെല്ലാം പാടേ നിഷേധിക്കുകയാണ് ചൈന ചെയ്യുന്നത്. അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട് ചൈന സൈനിക വിന്യാസം നടത്തുന്നതും ഈ മേഖലയിൽ പതിവാണ്.
ഇന്ത്യൻ കരസേനാ ഉപമേധാവി ജനറൽ സതീന്ദർ. കെ. സൈനി മൂന്നു ദിവസത്തെ സന്ദർശനത്തിനാണ് അമേരിക്കയിലെത്തിയത്. ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ താൽപര്യങ്ങൾ ഇന്ത്യയ്ക്കും ഭീഷണിയാണ്. ലോകത്തിലെ ഏറ്റവും ശക്തമായ 5 ന്യൂക്ലിയർ രാഷ്ട്രങ്ങളും ഇൻഡോ പസഫിക് മേഖലയിൽ ഉൾപ്പെടുന്നു. ജപ്പാൻ, കൊറിയ എന്നിവിടങ്ങളിലെ യു.എസ് നാവികസേനയും, സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ് പസഫിക്, പസഫിക് ഫ്‌ളീറ്റ് എന്നിവരുടെ സൈന്യവും ഇൻഡോ പസഫിക് മേഖലയിൽ സദാ ജാഗ്രത പുലർത്തുന്നുണ്ട്.
Lt. Gen. Satinder K. Saini, Indian Vice Chief of Army Staff @adgpi met with Maj. Gen. Ronald P. Clark, USINDOPACOM Chief of Staff, to discuss the U.S. and Indian partnership in the region. #Partnership #FreeandOpenIndoPacific pic.twitter.com/BcSIRmJQrF
— U.S. Indo-Pacific Command (@INDOPACOM) October 20, 2020
Discussion about this post