ന്യൂഡൽഹി : ഇസ്‌ലാം മതത്തെയും പ്രവാചകനെയും വിമർശിച്ചാൽ ഇന്ത്യൻ അമുസ്ലിമുകളെ ജയിലിലടക്കാൻ ഗൾഫ് രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സക്കീർ നായിക്. ഇത്തരത്തിൽ ഇസ്ലാം മതത്തെ വിമർശിക്കുന്ന ഇന്ത്യക്കാരുടെ പേരുവിവരങ്ങൾ ക്രോഡീകരിച്ച ഒരു ഡാറ്റാബേസ് തയ്യാറാക്കണമെന്നും എന്നാൽ മാത്രമെ അവർ കുവൈറ്റ്, സൗദി അറേബ്യ പോലുള്ള രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകാൻ സാധിക്കുകയുള്ളുവെന്നും സക്കീർ നായിക് പറഞ്ഞു.
ഇന്ത്യയിലെ ബി.ജെ.പി പ്രവർത്തകരാണ് പ്രധാനമായും ഇസ്ലാം മതത്തിനെതിരെയും മതവിശ്വാസികൾക്കെതിരെയും വിമർശനങ്ങളുന്നയിക്കുന്നതെന്നാണ് സക്കീർ നായികിന്റെ വാദം. നേരത്തെ, സക്കീർ നായികിന്റെ പീസ് ടിവിയുടെ യൂട്യൂബ് ചാനലിനും മൊബൈൽ ആപ്പിനും ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വിവാദ പ്രഭാഷണങ്ങളുടെ പശ്ചാത്തലത്തിൽ നേരത്തെ തന്നെ സക്കീർ നായികിന്റെ ടിവി ചാനൽ കേന്ദ്രം നിരോധിക്കുകയും ചെയ്തിരുന്നു.
സക്കീർ നായികിന്റെ പ്രഭാഷണങ്ങൾ രാജ്യത്തിന്റെ സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാളുടെ ടിവി ചാനൽ കേന്ദ്രം നിരോധിച്ചത്. സക്കീർ നായികിനെതിരെ ഇന്ത്യ അന്വേഷണം ആരംഭിച്ചതുമുതൽ ഇയാൾ മലേഷ്യയിലാണ് താമസം.
Discussion about this post