ലഖ്നൗ: ഗുപ്കര്‍ സഖ്യത്തെക്കുറിച്ച് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സഖ്യവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ഥ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും രാഷ്ട്രീയ താല്പര്യത്തിനായി കോണ്‍ഗ്രസ് രാജ്യത്തിന്റെ പരമാധികാരം വെച്ച് കളിക്കുന്നെന്നും യോഗി കുറ്റപ്പെടുത്തി.
‘ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന്റെത് ഇരട്ടത്താപ്പാണ്. തീവ്രവാദത്തിലും വിഘടനവാദത്തിലും ഏര്‍പ്പെടുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ദേശീയ ഐക്യത്തെയും സമഗ്രതയെയും വെല്ലവിളിക്കുകയാണ്. ‘ഏക് ഭാരത്, ശ്രേഷ്ത് ഭാരത്’ ആശയം യാഥാര്‍ത്ഥ്യമാകാന്‍ അനുവദിക്കാത്തതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണ്’ യോഗി പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നതിനെക്കുറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സംസാരിക്കുന്നു. ഗുപ്കര്‍ സഖ്യവുമായി ബന്ധപ്പെട്ട് അവര്‍ വ്യത്യസ്ഥ നിലപാടാണ് സ്വീകരിക്കുന്നത്. സഖ്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം. ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച് കോണ്‍ഗ്രസില്‍ നിന്ന് വ്യക്തത വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
‘സഖ്യനേതാക്കളായ മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല എന്നിവരുടെ പ്രസ്താവനകള്‍ അപകടകരമാണ്. ഇന്ത്യയുടെ പരമാധികാരം വെച്ച് കളിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അവകാശമില്ലെന്നും യോഗി കൂട്ടിച്ചേർത്തി.
Discussion about this post