ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇൻഡി സഖ്യം വിജയിക്കുമെന്നുള്ള പാർട്ടിയുടെ പ്രസ്താവനയെ പരിഹസിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ. പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ഇൻഡി മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത് വൻ മണ്ടത്തരമായി പോയെന്നും പ്രശാന്ത് കിഷോർ അഭിപ്രായപ്പെട്ടു. വിശ്വസനീയമായ മുഖമോ ബിജെപിക്കെതിരെ ശക്തമായി ആഞ്ഞടിക്കാനോ പ്രതിപക്ഷത്തിന് സാദ്ധിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ പ്രതിരോധത്തിലായപ്പോൾ കോൺഗ്രസ് പാർട്ടി ബിജെപിയെ തകർക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ തകർച്ചയിൽ പോലും ബിജെപിയെ തകർക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. പ്രതിപക്ഷം വൻ വിവാദമാക്കിയതാണ് അയോദ്ധ്യയിലെ രാമക്ഷേത്രം . പക്ഷേ ഈ വിവാദങ്ങൾ എല്ലാം കാറ്റിൽ പറത്തി, സർക്കാർ മുന്നോട്ട് തന്നെ വന്നു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇൻഡി സഖ്യം തന്ത്രങ്ങൾ ഒരുക്കി പൊരുതാൻ ശ്രമിച്ചപ്പോഴേക്കും ബിജെപി നഷ്ടപ്പെട്ട സീറ്റുകൾ എല്ലാം നേടി എടുത്തു. ആ സ്ഥനത്തേക്ക് പ്രതിപക്ഷ പാർട്ടികളായ തൃണമൂൽ , കോൺഗ്രസ് , ഡിഎംകെ എന്നിവയ്ക്ക് ഒന്നിനും എത്താൻ സാധിച്ചില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2015 16 എന്നി വർഷങ്ങളിൽ ബിജെപി ഒന്നിലധികം നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരാജയിക്കുനോ എന്ന് സംശയിച്ചിരുന്നു. പക്ഷേ, ഈ അവസരം മുതലെടുത്ത് ബിജെപിയെ പിന്തള്ളി കളം പിടിക്കാൻ പ്രതിപക്ഷ പാർട്ടികൾ പരാജയപ്പെട്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നോട്ടു നിരോധനത്തിന് ശേഷം രാജ്യത്ത് ഉണ്ടായിരുന്ന അവ്യക്തത ബിജെപിക്കെതിരെ തിരിച്ചുവിടാൻ പ്രതിപക്ഷം പരാജയപ്പെട്ടു. 2017ൽ നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിൽ വിജയിക്കാനുള്ള സുവർണ്ണാവസരം കോൺഗ്രസ് കളഞ്ഞു കുളിച്ചെന്നും പ്രശാന്ത് കിഷോർ കുറ്റപ്പെടുത്തി. അതുപോലെ കോവിഡ് മഹാമാരിയുടെ സമയത്തായിരുന്നുവെന്നാണ് പ്രശാന്ത് കിഷോർ പറയുന്നത്. കോവിഡ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി അൽപ്പം കുറഞ്ഞിരുന്നു. ഇതിന് ശേഷം നടന്ന ബംഗാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി തോൽക്കുകയും ചെയ്തു. എന്നാൽ, ഈ അവസരവും കോൺഗ്രസ് പാഴാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഉൾപ്പെടെ എല്ലാ തിരഞ്ഞെടുപ്പിലും ബിജെപിയെ പരാജായപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്ന് ഇൻഡി സഖ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ നവംബറിൽ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ഇവർ പരാജയപ്പെട്ടു. മദ്ധ്യപ്രദേശിലെ ആറ് സീറ്റുകളെച്ചൊല്ലി അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ വാർത്തകളിൽ ഇടംനേടി. ഇവിടെയും ബിജെപി അധികാരം നേടി എന്നും പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി.









