ഡല്‍ഹി: 2001-ലെ പാര്‍ലമെന്റ് ആക്രമണം രാജ്യം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണത്തിനിടെ ജീവന്‍ നല്‍കി പാര്‍ലമെന്റിനെ സംരക്ഷിച്ച സൈനികര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചത്.
2001-ലെ ഈ ദിവസം, പാര്‍ലമെന്റിനെതിരായ ആക്രമണം ഞങ്ങള്‍ ഒരിക്കലും മറക്കില്ല. നമ്മുടെ പാര്‍ലമെന്റിനെ സംരക്ഷിച്ച് ജീവന്‍ നഷ്ടപ്പെട്ടവരുടെ വീര്യവും ത്യാഗവും ഞങ്ങള്‍ ഓര്‍ക്കുന്നു. ഇന്ത്യ എപ്പോഴും അവരോട് നന്ദിയുള്ളവരായിരിക്കും, ‘പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ പറഞ്ഞു.
We will never forget the cowardly attack on our Parliament on this day in 2001. We recall the valour and sacrifice of those who lost their lives protecting our Parliament. India will always be thankful to them.
— Narendra Modi (@narendramodi) December 13, 2020
19 വര്‍ഷം മുമ്പ് ഈ ദിവസം ലോഷ്കഭ സെഷനില്‍ ലഷ്കര്‍-ഇ-ത്വയ്‌ബ, ജയ്ഷ്-ഇ-മുഹമ്മദ് തീവ്രവാദികള്‍ എന്നിവരടങ്ങുന്ന അഞ്ചംഗ സംഘം ഇന്ത്യന്‍ പാര്‍ലമെന്റിനെ ആക്രമിച്ചു.
ആക്രമണ സമയത്ത് നിരവധി പാര്‍ലമെന്റ് അംഗങ്ങളും ഉദ്യോഗസ്ഥരും കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിലേക്ക് തീവ്രവാദികള്‍ പ്രവേശിക്കുന്നത് തടയാന്‍ ഡൽഹി പൊലീസിലെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍, സിആര്‍പിഎഫിലെ ഒരു വനിതാ കോണ്‍സ്റ്റബിള്‍, പാര്‍ലമെന്റ് വാച്ച്, വാര്‍ഡ് വിഭാഗത്തിലെ രണ്ട് സുരക്ഷാ സഹായികള്‍ എന്നിവര്‍ ജീവന്‍ നല്‍കി. ഒരു തോട്ടക്കാരനും ഫോട്ടോ ജേണലിസ്റ്റും കൊല്ലപ്പെട്ടു.
ആക്രമണത്തില്‍ ഉള്‍പ്പെട്ട അഞ്ച് തീവ്രവാദികളും ഡിസംബര്‍ 13 ന് തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള വെടിവയ്പില്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ സൂത്രധാരന്മാരായ നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മുഹമ്മദ് അഫ്സല്‍ ഗുരു, ഷക്കത്ത് ഹുസൈന്‍, അഫ്സാന്‍ ഗുരു, എസ് എ ആര്‍ ഗീലാനി എന്നിവര്‍ക്കെതിരായ കേസ് ഒരു ദശാബ്ദത്തോളം നീണ്ടുനിന്നു, ഡൽഹി ഹൈക്കോടതിയും സുപ്രീം കോടതിയും ഒടുവില്‍ രണ്ട് പേരെ കുറ്റവിമുക്തരാക്കുകയും ഒരാളുടെ വധശിക്ഷ ശരിവയ്ക്കുകയും ചെയ്തു.
Discussion about this post