ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മന്ത്രിമാരും ഇന്ത്യയ്ക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതിൽ ഒരു പോലെ മത്സരിക്കുകയാണ്. ഇപ്പോൾ പാക് അംബാസഡർമാരും ഇന്ത്യയ്‌ക്കെതിരായ വ്യാജവും അടിസ്ഥാന രഹിതവുമായ ആരോപണങ്ങളുമായി രംഗത്തെത്തുകയാണ്. പാകിസ്താൻ ഒരു പുരാതന രാജ്യമാണെന്നും മൂവായിരം വർഷം പഴക്കമുള്ള ചരിത്രമുണ്ടെന്നുമാണ് പുതിയ വാദം.
തക്ഷശില സർവകലാശാല പുരാതന പാകിസ്ഥാന്റെ ഭാഗമാണ്. ചാണക്യനും പാണിനിയും പാകിസ്ഥാന്റെ പുത്രന്മാരാണ് എന്നുമാണ് വിയറ്റ്നാമിലെ പാകിസ്ഥാൻ അംബാസഡർ ഖമർ അബ്ബാസ് ഖോഖറെ പ്രസ്താവിച്ചത്. ഖോഖറെയുടെ പ്രസ്താവനയ്ക്കെതിരെ പരിഹാസവുമായി സമൂഹമാദ്ധ്യങ്ങൾ രംഗത്തെത്തി.
ഇന്ത്യയ്ക്കെതിരെ തീവ്രവാദം പ്രയോഗിക്കുന്ന പാകിസ്ഥാൻ , ഇപ്പോൾ തെറ്റായ വിവരങ്ങളിലൂടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പുരാതന ചരിത്രം വരെ മാറ്റാൻ തുടങ്ങി എന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ വിമർശനം.
” പുനർനിർമ്മാണം പൂർത്തിയായ തക്‌ഷശില യൂണിവേഴ്‌സിറ്റിയുടെ ആകാശ ചിത്രമാണിത്. പുരാതന പാകിസ്ഥാനിലെ ഇസ്ലാമാബാദിന് സമീപം 2700 വർഷം മുമ്പ് ഈ സർവകലാശാല നിലവിലുണ്ടായിരുന്നു. ഈ സർവ്വകലാശാലയിൽ, ലോകത്തെ 16 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ 64 വ്യത്യസ്ത വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയിരുന്നു. പാണിനിയെയും ചാണക്യനെയും സംബന്ധിച്ചും അവർ പഠിച്ചിരുന്നു.” ഇതായിരുന്നു ഖോഖറുടെ അവകാശവാദം.
https://twitter.com/mqakhokhar/status/1338131075822878721
‘എന്നാൽ, 1947 ഓഗസ്റ്റ് 14-15 തീയതികളിലാണ് പാകിസ്ഥാൻ ഉണ്ടായതെന്ന് വിയറ്റ്നാം അംബാസഡർ ഖോഖർ മറന്നിരിക്കാം എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇതിന് മുമ്പ് പാകിസ്ഥാൻ ഉണ്ടായിരുന്നില്ല. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ചന്ദ്രഗുപ്ത മൗര്യ രാജാവിന്റെ മന്ത്രിയായിരുന്നു ചാണക്യ, അദ്ദേഹത്തിന്റെ രാജ്യത്തിന്റെ തലസ്ഥാനം പാടലിപുത്ര (പട്ന) ആയിരുന്നു.‘ ഖോഖറിന്റെ അവകാശവാദത്തെ ട്വിറ്റർ ഉപയോക്താക്കൾ നിരസിച്ചത് ഇങ്ങനെയാണ്.
No such thing as "ancient Pakistan."
— Bourne Again (@Viriliter_Age) December 13, 2020
‘കുറച്ച് നാൾ കഴിയുമ്പോൾ ഇസ്ലാം തക്ഷശിലയിൽ പഠിപ്പിച്ചിട്ടുണ്ടെന്ന് പറയും. അങ്ങനെയാണ് നാണമില്ലാത്ത ചിലർ ഇന്ത്യയുടെ ചരിത്രം മോഷ്ടിക്കുന്നത് എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. ‘ഈ ലോജിക് വെച്ച് നോക്കിയാൽ മുഹമ്മദ് നബിയല്ല ഇസ്ലാമിന്റെ സ്ഥാപകൻ എന്ന് പറയേണ്ടി വരും.‘ കാരണം നബി ജനിക്കുന്നതിന് മുന്നേ തക്ഷശിലയിൽ വേദാദ്ധ്യായം നിലനിന്നിരുന്നുവെന്ന് മറ്റൊരാൾ പരിഹസിക്കുന്നു.
https://twitter.com/InevitableDr/status/1338185264582324228
ലോകത്തിലെ ആദ്യത്തെ ഭാഷാശാസ്ത്രജ്ഞനായ പാണിനിയും ലോകപ്രശസ്ത രാഷ്ട്രീയ തത്ത്വചിന്തകനായ ചാണക്യനും പുരാതന പാകിസ്ഥാന്റെ പുത്രന്മാരാണെന്ന് യാതൊരു നാണവുമില്ലാതെയാണ് ഖോഖർ വിളിച്ചുപറഞ്ഞതെന്നാണ് ട്രോൾ രൂപേണയുള്ള പരിഹാസം. പാകിസ്താൻ വളരെക്കാലമായി ഇത്തരം തെറ്റായ ചരിത്രം സ്കൂൾ പുസ്തകങ്ങളിലും പഠിപ്പിക്കുന്നതായാണ് വിവരം.
After few days, one might say that islam was taught at Taxila. That is how history of bharat changed
— వైరా🇮🇳 (@yallapragad) December 13, 2020
Then it would mean that muhammad was not founder of islam, as taxila existed much before mohammad was born.
— Gopal Kumar (@SanghiEngineer) December 13, 2020
Discussion about this post