ഡൽഹി: മുസ്ലീമാണെന്നത് മറച്ച് വെച്ച് പ്രണയിച്ച് വിവാഹം കഴിച്ചു. വിവാഹശേഷം കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ ഇസ്ലാമിലേക്ക് മതം മാറാൻ നിർബന്ധിച്ചു. ഇതിന് വഴങ്ങാതെ വന്നപ്പോൾ ഭർതൃപിതാവ് മർദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. ലൗ ജിഹാദിൽ നിന്നും രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിൽ അഭയം തേടിയ യുവതിയുടെ പരാതിയിൽ കർശന നടപടിക്കൊരുങ്ങി ഡൽഹി പൊലീസ്.
നിർബന്ധിച്ച് ബുർഖ ധരിപ്പിച്ചതായും നിസ്കരിപ്പിച്ചതായും യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ സാഹിബ് അലി എന്നയാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാഹുൽ എന്ന പേരിലാണ് ഇയാൾ യുവതിയെ പരിചയപ്പെട്ടതും വിവാഹം കഴിച്ചതുമെന്ന് പൊലീസ് പറഞ്ഞു.
സത്യം മനസ്സിലാക്കിയപ്പോൾ ബന്ധം വേർപിരിയാൻ താത്പര്യം പ്രകടിപ്പിച്ച യുവതിയെ ഭർതൃവീട്ടുകാർ വീട്ടു തടങ്കലിലാക്കുകയും നിർബന്ധിച്ച് ഗോമാംസം കഴിപ്പിക്കുകയും ചെയ്തതായി അഭിഭാഷകൻ അറിയിച്ചു. യുവതിയുടെ പരാതിയിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. സാഹിബ് അലിയുടെ പിതാവിനെയും ബന്ധുക്കളെയും പുരോഹിതനെയും കേസിൽ പ്രതികളാക്കും. പ്രതികൾക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ട് പോയി നിർബന്ധിച്ച് വിവാഹം കഴിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.
Discussion about this post