Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നേതൃത്വത്തിന്റെ അതൃപ്തി: കണ്ണൂര്‍ സിപിഎം രാഷ്ട്രീയത്തിലെ അനിഷേദ്ധ്യ നേതാവ് പി. ജയരാജന്‍ അപ്രസക്തമാകുന്നു, വിനയായത് പി.ജെ. ആര്‍മി

ഔദ്യോഗിക സ്ഥാനങ്ങളൊന്നുമില്ലാത്ത എം.വി. ഗോവിന്ദന്‍, പി.കെ ശ്രീമതി തുടങ്ങിയ നേതാക്കള്‍ക്ക് വേദിയില്‍ ഇരിപ്പിടം കിട്ടിയെങ്കിലും ആള്‍ക്കൂട്ടത്തില്‍ തനിയെയായിരുന്നു ജയരാജന്‍.

by Brave India Desk
Jan 2, 2021, 01:21 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

കണ്ണൂർ രാഷ്ട്രീയത്തിലെ ഒഴിവാക്കാനാവാത്ത നേതാവായ പി ജയരാജൻ പതിയെ രാഷ്ട്രീയത്തിൽ നിന്ന് അപ്രസക്തനാകുന്നതായി റിപ്പോർട്ട്. കണ്ണൂരില്‍ നിറഞ്ഞുനിന്നിരുന്ന ജയരാജനെ ഇപ്പോള്‍ കാണുന്നതു പോലും അപൂര്‍വ്വം. കണ്ണൂരിലെ സി.പി.എം എന്നാല്‍ മൂന്ന് ജയരാജന്‍മാരുടെതായിരുന്നു. എന്നാല്‍ ഇപ്പോഴത് രണ്ടിലേക്ക് ഒതുങ്ങിയതായാണ് കാണപ്പെടുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ച്‌ പരാജയപ്പെട്ടതോടെ പി. ജയരാജനോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അകല്‍ച്ച കൂടി എന്നാണ് വിലയിരുത്തല്‍.

എം.വി. ജയരാജന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായതോടെ കണ്ണൂരില്‍ നടക്കുന്ന പൊതു പരിപാടികളില്‍ പി. ജയരാജന്റെ സാന്നിദ്ധ്യം കുറഞ്ഞു. സംസ്ഥാന സമിതിയംഗമെന്ന നിലയില്‍ കണ്ണൂരിലെ പാര്‍ട്ടി പരിപാടികളില്‍ പി. ജയരാജന്റെ നേതൃത്വം ഇല്ലാതായിട്ട് കാലമേറെയായി. ഇതര നേതാക്കളുടെ മക്കളെല്ലാം പലവിധ വിവാദങ്ങളില്‍ കുരുങ്ങിയപ്പോഴും ജയരാജന്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥനായിരുന്നു. ജയരാജന്റെ മകന്‍ വെട്ടുകല്ല് ചുമക്കുന്ന ചിത്രങ്ങളെല്ലാം ഒരുകാലത്ത് ഫേസ്ബുക്കില്‍ തരംഗമായി. ഒരുവേള ജയരാജനെ സ്തുതിക്കുന്ന പാട്ടുകള്‍ പോലും ഇറങ്ങി.

Stories you may like

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

read also: കൊല്ലത്ത് വീണ്ടും മത്സരിക്കാൻ താല്‍പര്യം പ്രകടിപ്പിച്ച്‌ മുകേഷ് : മണ്ഡലത്തിൽ പോലും വരുന്നില്ലെന്ന് വിമർശനം

പി.ജെ. ആര്‍മി എന്ന പേരില്‍ നവമാദ്ധ്യമങ്ങളില്‍ യുവാക്കള്‍ ജയരാജനെ വാഴ്ത്തി തുടങ്ങിയതോടെയാണ് ഇദ്ദേഹം ഇതര നേതാക്കളുടെ നോട്ടപ്പുള്ളിയായത്. വ്യക്തിപൂജയെന്ന പേരിലായിരുന്നു പിന്നീട് ജയരാജനെ പ്രതിരോധിച്ച്‌ തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അകല്‍ച്ച വര്‍ദ്ധിക്കുകയല്ലാതെ ഇരുവരും തമ്മില്‍ മഞ്ഞുരുകാത്തതാണ് കണ്ണൂരിലെ പാര്‍ട്ടി അണികളുടെ ആശയും ആവേശവുമായ പി. ജയരാജന് തിരിച്ചടിയായത്. പാര്‍ട്ടിക്കു മുകളില്‍ വളരാന്‍ ശ്രമിക്കുന്നു, വ്യക്തിപൂജ നടത്തി അണികളില്‍ സ്വാധീനമുറപ്പിക്കുന്നു എന്നിവയല്ലാമായിരുന്നു നേതൃത്വം ഇദ്ദേഹത്തെ കുറിച്ച്‌ വിമര്‍ശിച്ചിരുന്നത്.

read also: രാജ്യം മുഴുവന്‍ കോവിഡ് വാക്‌സിന്‍ സൗജന്യം; പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യമന്ത്രി (വീഡിയോ)

ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നഗരസഭാ ചെയര്‍ പേഴ്‌സനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമളയ്‌ക്കെതിരെ ധര്‍മ്മശാലയില്‍ നടന്ന പൊതുയോഗത്തില്‍ വിമര്‍ശനമഴിച്ചുവിട്ടതും വിനയായി എന്നതാണ് നിഗമനം. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ പി. ജയരാജനെതിരെ പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്ന വിമര്‍ശനവുമുണ്ടായിരുന്നു. ഇതോടെ ജയരാജനുമായി അടുപ്പമുണ്ടായിരുന്ന നേതാക്കള്‍ പിന്‍വലിയാന്‍ തുടങ്ങി. അണികളില്‍ നല്ല സ്വാധീനമുണ്ടെങ്കിലും സംഘടനാ തലത്തില്‍ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ് ജയരാജന്‍.

കഴിഞ്ഞ ദിവസം ബര്‍ണശേരി നായനാര്‍ അക്കാദമിയില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ വേദിയില്‍ സ്ഥാനം ലഭിക്കാതെ സദസിന്റെ പിന്‍നിരയില്‍ ജയരാജന് ഇരിക്കേണ്ടിവന്നു. ഔദ്യോഗിക സ്ഥാനങ്ങളൊന്നുമില്ലാത്ത എം.വി. ഗോവിന്ദന്‍, പി.കെ ശ്രീമതി തുടങ്ങിയ നേതാക്കള്‍ക്ക് വേദിയില്‍ ഇരിപ്പിടം കിട്ടിയെങ്കിലും ആള്‍ക്കൂട്ടത്തില്‍ തനിയെയായിരുന്നു ജയരാജന്‍. ആളും പരിവാരവുമായി വേദിയലേക്ക് ആനയിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ ജയരാജനെ ഗൗനിക്കുക പോലും ചെയ്തില്ല.

Tags: cpmPinarayi Vijayanp jayarajankannur politics
Share20TweetSendShare

Latest stories from this section

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies