അയോദ്ധ്യ:അയോദ്ധ്യാ രാമക്ഷേത്ര നിർമ്മാണത്തിനായി വിശ്വ ഹിന്ദു പരിഷത്ത് ഇന്ന് രാജ്യവ്യാപകമായി സാമ്പത്തിക സമാഹരണ യജ്ഞത്തിന് തുടക്കം കുറിക്കും. മകരസംക്രാന്തി ദിനമായ ഇന്ന് സാമ്പത്തിക സമാഹരണത്തിന് തുടക്കം കുറിക്കാനാണ് സംഘടനയുടെ തീരുമാനം.
പ്രസിഡന്റ് രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ സംഭാവനകളോടെയാണ് വിഎച്ച്പി സമ്പർക്കം ആരംഭിക്കുക. എല്ലാ നഗരങ്ങളിലും സമ്പർക്കും നടത്തും. നഗരത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ, ജനപ്രതിനിധികൾ, സാധാരണക്കാർ എന്നിങ്ങനെ രാജ്യമൊട്ടുക്കുമുള്ള ജനങ്ങളിൽ നിന്ന് രാമക്ഷേത്രത്തിനായി സംഭാവന സ്വീകരിക്കാനാണ് സംഘടനയുടെ തീരുമാനം.
ധനസമാഹരണത്തിനായി അഞ്ചുപേരടങ്ങുന്ന സംഘം ഗ്രാമഗ്രാമാന്തരങ്ങളിൽ യാത്രചെയ്യും. 13 കേടി ഹിന്ദു കുടുംബങ്ങളെ ഇതിനായി നേരിട്ട് കാണാനാണ് സംഘടന പദ്ധതിയിട്ടിരിക്കുന്നത്. നാല് ലക്ഷത്തിലധികം ഗ്രാമങ്ങളിൽ രാമക്ഷേത്രത്തിൻറെ സന്ദേശമെത്തിക്കും. ഈ പ്രചാരണത്തിന് സംഭാവന നൽകണമെന്ന് മുസ്ലിം സഹോദരങ്ങളും സംഭാവന നൽകണമെന്ന് വേൾഡ് ഹിന്ദു കൗൺസിലിന്റെ ഇന്റർനാഷണൽ എക്സിക്യൂട്ടീവ് അലോക് കുമാറും മുമ്പ് അഭ്യർത്ഥിച്ചിരുന്നു.
സംഭാവനയായി ലഭിക്കുന്ന തുക എല്ലാ ദിവസവും ബാങ്കിൽ നിക്ഷേപിക്കും. എസ്‌ബിഐ, പിഎൻബി, എന്നിവയുടെ അക്കൌണ്ടുകളിൽ ആണ് പണം നിക്ഷേപിക്കുക. 10 രൂപ മുതൽ 100 രൂപയോ അതിൽ കൂടുതലോ സംഭാവനകൾക്കുള്ള കൂപ്പണുകൾ ഉണ്ടാകും. ഓരോ കൂപ്പണിലും ശ്രീരാമന്റെയും ക്ഷേത്രത്തിന്റെയും ചിത്രം ഉണ്ടാകും.
Discussion about this post