ഡൽഹി: സിംഘൂർ അതിർത്തിയിൽ സംഘർഷം. പ്രദേശവാസികൾ സമരക്കാർക്കെതിരെ രംഗത്തെത്തിയതോടെയാണ് സംഘർഷം ആരംഭിച്ചത്. വലിയ സംഘർഷമാണ് സിംഘൂർ അതിർത്തിയിൽ നടക്കുന്നത്. പരസ്പരം കല്ലേറുകൾ നടക്കുകയാണ്. പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സമരക്കാർ തീവ്രവാദികളാണെന്നാണ് നാട്ടുകാരുടെ പരാതി.
കർഷകർ പണിയെടുക്കേണ്ടത് പാടത്താണെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും നാട്ടുകാർ പറഞ്ഞു.കർസകർ സമരം അവസാനിപ്പിക്കണമെന്നും ഇനിയും വഴി തടഞ്ഞ് നാട്ടുകാരെ ബുദ്ധിമുട്ടിക്കാൻ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി. സമരം നടത്തുന്നവർക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും പ്രദേശവാസികൾ ആരോപിച്ചു.
നാട്ടുകാരുടെ ഇടപെടൽ ചോദ്യം ചെയ്ത് സമരക്കാരിൽ ചിലർ രംഗത്ത് വന്നത് പ്രദേശത്ത് സംഘർഷത്തിന് കാരണമായി. തുടർന്ന് സമരക്കാരിൽ ചിലർ നാട്ടുകാരെ മർദ്ദിച്ചു. തുടർന്ന് പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. സമരക്കാർ വീണ്ടും അക്രമാസക്തരായതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.
Discussion about this post