പ്രധാനമന്ത്രി മൻ കി ബാത്തിൽ പരാമർശിച്ച രാജപ്പന് അഭിനന്ദന പ്രവാഹവുമായി വിവിധ കോണുകളിൽ നിന്ന് ആളുകളെത്തി. ജന്മനാ പോളിയോ ബാധിച്ച് തളര്‍ന്ന കാലുകളുമായി രാജപ്പൻ വേമ്പനാട്ട് കായലിലെയും സമീപ ജലാശയങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തോണിയില്‍ ശേഖരിച്ച് ഉപജീവനം നടത്തുകയാണ്. സ്വന്തമായി വളളം പോലുമില്ലാത്ത രാജപ്പന്റെ പ്രവര്‍ത്തിയെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രി അഭിമാനപൂര്‍വ്വം പരാമര്‍ശിച്ചിരുന്നു.
നാട്ടുകാര്‍ വാങ്ങി നല്‍കിയ വളളത്തിലാണ് ഇപ്പോള്‍ രാജപ്പന്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. അതേസമയം വാർത്താ പ്രാധാന്യമുള്ള ഇടത്തെല്ലാം ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി പ്രശസ്തനാകുന്ന ബോബി ചെമ്മണ്ണൂർ രാജപ്പന് മോട്ടോര്‍ ഘടിപ്പിച്ച വളളം സമ്മാനമായി നൽകുമെന്ന് അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഇത് അറിയിച്ചത്. എന്നാൽ അതിനു മുന്നേ ബിജെപി രാജപ്പന് യന്ത്രവൽക്കരിച്ച വള്ളം നൽകിയെന്ന് കമന്റിലൂടെ പലരും ബോബിയെ അറിയിച്ചു.
ബിജെപി നേതാവ് ബി രാധാകൃഷ്ണമേനോൻ ആണ് പോസ്റ്റിലൂടെ ഇത് അറിയിച്ചത്. അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം:
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മൻ കി ബാത്തിലൂടെ ലോക ശ്രദ്ധ നേടിയ പ്രകൃതിയുടെ ഉപാസകൻ കുമരകത്തെ ശ്രീ രാജപ്പന് ഇനി യന്ത്രവൽകൃത വള്ളം ഉപയോഗിച്ച് തൻ്റെ സ്വച്ഛ് വേമ്പനാട്ട് കായൽ സപര്യ തുടരാം .
ബി ജെ പി സംസ്ഥാന സമിതി അംഗം ശ്രീ ശിവശങ്കരൻ മുഖേനെ പ്രവാസി വ്യവസായി ശ്രീകുമാറാണ് രാജപ്പന് മോട്ടോർ ഘടിപ്പിച്ച വള്ളം സമ്മാനിച്ചത്.
വള്ളം കൈമാറുന്ന ചടങ്ങിൽ ശ്രീ ശിവശങ്കരൻ, ബിജെപി മേഖല പ്രസിഡണ്ട് എം കെ നസീർ ,ജില്ലാ പ്രസിഡണ്ട് അഡ്വ.നോബിൾമാത്യു, കുമരകം പഞ്ചായത്ത് അംഗങ്ങളായ പി കെ സേതു ജയകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Discussion about this post