ഡൽഹി: കർഷക സമരത്തിന്റെ മറവിൽ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ അക്രമം അഴിച്ചുവിട്ട കേസിൽ ഒരാൾ ഒരാൾ കൂടി ഡൽഹി പൊലീസിന്റെ പിടിയിലായി. അമ്പതിനായിരം രൂപ തലയ്ക്ക് വിലയിട്ടിരുന്ന സുഖ്ദേവ് സിംഗാണ് ചണ്ഡീഗഢിൽ നിന്നും പിടിയിലായത്.
റിപ്പബ്ലിക് ദിനത്തിലെ അതിക്രമവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് കഴിഞ്ഞ പത്ത് ദിവസമായി സുഖ്ദേവ് സിംഗിന് വേണ്ടി അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ലഭിച്ച നിർണ്ണായകമായ സൂചനയുടെ പശ്ചാത്തലത്തിലാണ് ഇയാൾ പിടിയിലായത്.
ഹരിയാനയിലെ കർണാൽ സ്വദേശിയാണ് സുഖ്ദേവ് സിംഗ്. ഇതോടെ ഡൽഹിയിൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് ആകെ അറസ്റ്റിലായവരുടെ എണ്ണം 127 ആയി. ഡൽഹി സ്വദേശികളായ ഹർപ്രീത് സിംഗ്, ഹർജീത് സിംഗ്, ധർമേന്ദർ സിംഗ് എന്നിവരും ഇന്ന് പൊലീസിന്റെ പിടിയിലായിരുന്നു.
Discussion about this post