ഡൽഹി: ബാലവേല ചെയ്യിച്ച് വൻ ലാഭമുണ്ടാക്കുന്ന റിഹാനയുടെ ഫെന്റി ബ്യൂട്ടിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാകുന്നു. റിഹാനയുടെ കമ്പനിയായ ഫെന്റി ബ്യൂട്ടിക്കായി ഉപയോഗിക്കുന്ന ‘മൈക്ക’യുടെ ജാർഖണ്ഡിലെ ഖനികളിൽ ബാലവേല ഉണ്ടെന്ന വാർത്ത പുറത്തു വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഉത്പന്നങ്ങൾക്കെതിരെ പ്രതിഷേധം ഉയരുന്നത്.
വിദ്യാഭ്യാസ അവകാശ നിയമവും ബാലവേല നിരോധനവും നിലവിലുള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ കുറ്റം തെളിഞ്ഞാൽ റിഹാനക്ക് കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. നിലവിൽ റിഹാനയുടെ കമ്പനി ഇന്ത്യയുടെ നിരീക്ഷണത്തിലാണെന്നാണ് വിവരം.
റിഹാനയുടെ കമ്പനിക്ക് വേണ്ടി ഖനികളിൽ ബാലവേല ചെയ്യിക്കുന്നതിന്റെ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ ചർച്ചയായിരുന്നു. ബാലവേല പ്രോത്സാഹിപ്പിക്കുന്ന ഫെന്റിയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കി #boycottFenty എന്ന ഹാഷ്ടാഗും അന്താരാഷ്ട്ര തലത്തിൽ പ്രചരിക്കുകയാണ്.
കർഷക സമരത്തിന്റെ പേരിൽ റിഹാന ഇന്ത്യയെ അപമാനിച്ചതായി നേരത്തെ ആരോപണങ്ങൾ ഉണ്ടായിരുന്നു.
Discussion about this post